കോട്ടയം : പൂഞ്ഞാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യവെച്ചെന്ന് എസ്ഡിപിഐ. കേരളത്തിലെ ക്രൈസ്തവ – മുസ്ലീം സൗഹൃദം തകർക്കാൻ ആർഎസ്എസ് നടത്തുന്ന ശ്രമത്തിന് മുഖ്യമന്ത്രിയുടെ പ്രസ്താവന വളമാകുമെന്നും എസ്ഡിപിഐ നേതാക്കൾ വിമർശിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന ചർച്ചിലുള്ള അനിഷ്ടസംഭവങ്ങളിൽ പോലീസിനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചിരുന്നത്. എന്ത് തെമ്മാടിത്തമാണ് അവിടെ കാട്ടിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു.
ഭാഗ്യം കൊണ്ട് അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലീം നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാവുമെന്നാണ് നമ്മൾ കരുതുക. പക്ഷെ അതിൽ മുസ്ലീം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






























