പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപതുക വര്‍ദ്ധിപ്പിച്ചത് തട്ടിപ്പ് ലക്ഷ്യമിട്ടായിരുന്നു : നിര്‍ണായക വെളിപ്പെടുത്തലുമായി മാനേജര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തട്ടിപ്പ് നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് വെളിപ്പെടുത്തല്‍. പോപ്പുലര്‍ ഫിനാന്‍സിന്റെ വകയാര്‍ ശാഖയിലെ മാനേജരാണ് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ജീവനക്കാര്‍ മാസംതോറും സമാഹരിക്കേണ്ട നിക്ഷേപതുക വര്‍ദ്ധിപ്പിച്ചത് തട്ടിപ്പ് ലക്ഷ്യമിട്ടായിരുന്നു എന്നാണ് മാനേജര്‍ പറയുന്നത്.

ധനവിഭാഗം കൈകാര്യം ചെയ്യുന്ന ചില ജീവനക്കാര്‍ക്ക് തട്ടിപ്പിനെ കുറിച്ച്‌ അറിയാമായിരുന്നു. തട്ടിപ്പിനിരയായവരില്‍ രണ്ടുപേര്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ ഒരാള്‍ ജീവനൊടുക്കി. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു പോപ്പുലര്‍ ഫിനാന്‍സിന്റെ തട്ടിപ്പ്. ഓസ്ട്രേലിയയില്‍ നിന്ന് കമ്പ്യൂട്ടർ ഇറക്കിയതില്‍ തുടങ്ങുന്നു അത്. ഒന്നും രണ്ടുമല്ല, ഈ കുടുംബത്തിലെ അഞ്ചുപേരാണ് പലസമയങ്ങളില്‍ തട്ടിപ്പിലൂടെ ആളുകളെ വഞ്ചിച്ചതെന്നും മാനേജര്‍ വ്യക്തമാക്കി.

ഉടമകള്‍ തട്ടിപ്പ് നടത്തിയത് ആസൂത്രണത്തോടെയാണെന്ന മാനേജരുടെ വെളിപ്പെടുത്തല്‍ കേസില്‍ വഴിത്തിരിവാകുമെന്ന് ഉറപ്പാണ്. തട്ടിപ്പുകാരുടെ പുത്തന്‍ ബെന്‍സ് കാര്‍ ഉള്‍പ്പടെ നിരവധിവാഹനങ്ങള്‍ പോലീസ് വിവിധ ഇടങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടുന്ന കാര്യത്തില്‍ അനിശ്‌ചിതത്വം തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...