പത്തനംതിട്ട: തട്ടിപ്പു കേസിലെ മുഖ്യ പ്രതികളായ റോയി, ഭാര്യ പ്രഭ, മക്കളായ റിനു, റിയ എന്നിവരെയാണ് വകയാറ്റിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കോടതി പ്രതികളെ പോലീസ് കസ്റ്റഡിയല്‍ വിട്ടത്. 10മണിക്ക് മുഖ്യപ്രതി റോയിയെയും,11മണിക്കുശേഷം റോയിയുടെ പെണ്‍മക്കളെയും തെളിവെടുപ്പിനായി വകയാറിലെ വീട്ടിലെത്തിച്ചു. എന്നാല്‍ പ്രതികളില്‍ ഒരാളായ പ്രഭാതോമസിനെ പോലീസ് ഇതുവരെ സംഭവസ്ഥലത്തു കൊണ്ടു വന്നിട്ടില്ല.
പിതാവിന്റെ കാലത്ത് ആര്‍ജിച്ചെടുത്ത വിശ്വാസം മുതലെടുത്ത് നിക്ഷേപകരെ കണ്ടെത്തുകയും വന്‍തുക നിക്ഷേപമായി സ്വീകരിക്കുയും ചെയ്തു. നിക്ഷേപകര്‍ക്ക് ഉറപ്പിനായി എല്‍എല്‍പി (ലൈറ്റ്‌ലൈബലിറ്റി പാര്‍ട്ടണര്‍ഷിപ്പ് )നല്‍കുകയും ചെയ്തു. ഇതിലൂടെ കമ്പനിക്കുണ്ടാകുന്ന നഷ്ടത്തിന് നിക്ഷേപകര്‍ ഉത്തരവാദികളാണെന്നു തിരിച്ചറിയുന്നത് തട്ടിപ്പ് നടന്നതിന് ശേഷമാണ്. തട്ടിപ്പിന്റെ കഥ ആദ്യമായി ജനങ്ങളുടെ മുന്നിലെത്തിച്ചത് പത്തനംതിട്ട മീഡിയയാണ്. ഇന്നു രാവിലെ 11 മണിയോടു കൂടിയാണ് പ്രതികളെ തെളിവെടുപ്പിനായി ജില്ലാ പോലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തില്‍ പോലീസ് വകയാറിലുള്ള വീട്ടിലെത്തിച്ചത്. വീട്ടിലെത്തിച്ച പ്രതികളെ പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. വീട്ടിലുണ്ടായിരുന്ന രേഖകള്‍ പോലീസ് കണ്ടെടുത്തു. വസ്തുക്കള്‍ തിരിമറി നടത്തിയതിന്റെ രേഖകളാണ് പ്രതികള്‍ പോലീസിനു കാട്ടിക്കൊടുത്തത്.
കൊട്ടാരത്തിലെ രാജകുമാരിമാരായി വാണിരുന്നവര്‍ ചെറുപ്പത്തില്‍ ഓടിക്കളിച്ച നടന്ന വീട്ടില്‍ കള്ളികളുടെ കുപ്പായമണിഞ്ഞ് പോലീസ് അകമ്പടിയോടെ തെളിവെടുപ്പിനായി കൊണ്ടു വന്ന റോയിയുടെ പെണ്‍മക്കളെ പരിസരവാസികളും നിക്ഷേപതട്ടിപ്പിനിരയായവരും കൂക്കി വിളിച്ചാണ് എതിരേറ്റത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് കനത്ത മഴയെയും അവഗണിച്ച് നൂറുണക്കിനു നിക്ഷേപകരാണ് തടിച്ചു കൂടിയിരിക്കുന്നത്. മനപ്പൂര്‍വ്വം നടത്തിയ തട്ടിപ്പാണിതെന്നാണ് ജില്ലാപോലീസ് മേധാവിയുടെ വാക്കുകളില്‍ നിന്ന് പുറത്തുവരുന്നത്. തട്ടിപ്പു നടത്തി ആസ്‌ത്രേലിയയ്ക്കു മുങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് പിടിമുറുക്കിയതോടെ കുടുങ്ങുകയായിരുന്നു പ്രതികള്‍.





























