പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് : ഇരകൾക്ക് നീതി അകലെയാണോ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പിൽ ഉന്നതരായ രാഷ്ട്രീയ നേതാക്കളും  ചില പോലീസ് ഉദ്യോഗസ്ഥരും അവരവരുടെ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാനായി കൈകടത്തലുകൾ നടത്തുന്നു എന്ന ആരോപണങ്ങള്‍ പുറത്തുവന്നതോടെ ആശങ്കയിലായിരിക്കുകയാണ് സാധാരണക്കാരായ നിക്ഷേപകര്‍. സി ബി ഐ അന്വേഷണം വൈകുന്നതും അന്വേഷണ ഉദ്യേഗസ്ഥനായ കോന്നി സി ഐ  പി .എസ് രാജേഷിനെ ആലുവയിലേക്ക് സ്ഥലം മാറ്റിയതും ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഓരോ പരാതിക്കും പ്രത്യേകം കേസ് എടുക്കുവാനും പോലീസ് തയ്യാറാകുന്നില്ല. ഡി.ജി.പി മുന്‍ ഉത്തരവ് തിരുത്തിയിട്ടും ഇല്ല. ഇതൊക്കെ പോപ്പുലര്‍ കുടുബത്തിന്റെ ഉന്നത സ്വാധീനമാണ് വ്യക്തമാക്കുന്നത്. സാധാരണക്കാരായ നിക്ഷേപകർ കടുത്ത ആശങ്കയിലാണ്.

ജോലിയിൽ നിന്ന് പിരിഞ്ഞപ്പോൾ ലഭിച്ച പണം, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കരുതി വെച്ചിരുന്നത്, മക്കളുടെ വിവാഹത്തിനായി കരുതിയിരുന്ന പണം, മറ്റ് ജീവനോപാധികളില്ലാത്ത വിധവകളും രോഗികളുമായവര്‍ നിത്യചെലവിനും ചികിത്സാചെലവിനുമായി പണം നിക്ഷേപിച്ചവർ എന്നിങ്ങനെയുള്ളവരെ കണ്ണിൽച്ചോരയില്ലാത്ത തട്ടിപ്പിലൂടെയാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പെരുവഴിയിലാക്കിയിരിക്കുന്നത്. ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഇവര്‍. പണം നഷ്ടമായതോടെ മാനസികമായും ശാരീരികമായും  തകര്‍ന്നുപോയവരും നിരവധി പേരാണ്.

പണം നഷ്ടമായതറിഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ കുഴഞ്ഞു വീണും ഹൃദയം തകർന്നും രണ്ടു നിക്ഷേപകരാണ്  മരിച്ചത്. തട്ടിപ്പിനിരയായവരുടെ വാട്ട്സപ്പ് ഗ്രൂപ്പില്‍ ഇതിനു മറുപടിയായെത്തിയ സന്ദേശങ്ങളില്‍ പലതും ആരുടേയും കണ്ണു നിറയ്ക്കും. പലരും അത്മഹത്യയുടെ വക്കിലാണെന്നാണ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. നിക്ഷേപകരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇങ്ങനെയുള്ളവർ സ്വരുക്കുട്ടിയ  ജീവിത സ്വപ്നങ്ങളും ആകെയുള്ള സമ്പാദ്യവുമാണ് പോപ്പുലർ റോയിയും കുടുംബവും തട്ടിയെടുത്തത്. അതിന് കുടപിടിക്കാനാണ്  ചില നേതാക്കളും പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരും ശ്രമിക്കുന്നത്. കേസിൽ നീതി ഉടൻ തന്നെ ലഭ്യമാക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...