പ്രമാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ വന്‍ വഴിത്തിരിവ് ; നിക്ഷേപകരുടെ സംഘടനകളെ ഉടമകള്‍ വിലക്കെടുത്തുവോ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ വന്‍ വഴിത്തിരിവ്. വന്‍ പ്രതിഷേധവും സമരവുമായി രംഗത്തെത്തിയ നിക്ഷേപകരുടെ സംഘടനകള്‍ ഇപ്പോള്‍ നിശബ്ദമാണ്.  പോപ്പുലര്‍ റോയിയും കൂട്ടരും ഇവരെ സ്വാധീനിച്ചുവെന്ന്  സംശയിക്കുന്നതായി നിക്ഷേപകര്‍ പറയുന്നു. സമരങ്ങളോ പ്രതിഷേധങ്ങളോ ഇപ്പോഴില്ല, വാട്സ് ആപ്പ് ഗ്രൂപ്പുകളിലും നേതാക്കന്മാര്‍ അഭിപ്രായം പറയുന്നില്ല. നിക്ഷേപകര്‍ ആശങ്കയോടെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുവാന്‍ തയ്യാറാകാതെ നേത്രുത്വം ഒഴിഞ്ഞുമാറുകയാണെന്ന്  നിക്ഷേപകര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇതാണ് അവസ്ഥ. കേന്ദ്ര എജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണ്. ഇതിനുപിന്നില്‍ പ്രതികകളുടെ സ്വാധീനം ഉണ്ടെന്നും സംശയിക്കുന്നു.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുവെന്നും പോപ്പുലര്‍ ഫിനാന്‍സ് കമ്പിനി ഏറ്റെടുക്കുവാന്‍ വിദേശ കമ്പിനി വന്നിട്ടുണ്ടെന്നും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രതികളും അഭിഭാഷകരും ഇവരെ ധരിപ്പിച്ചതായാണ് വിവരം. ഇതോടൊപ്പം നിക്ഷേപകരുടെ ചില സംഘടനകളും ഗ്രൂപ്പുകളും  തങ്ങള്‍ക്ക് പ്രതിഷേധമോ പരാതികളോ ഇല്ലെന്നും എല്ലാം രമ്യമായി പരിഹരിച്ചാല്‍ മതിയെന്നും കേന്ദ്ര എജന്‍സികളെ അറിയിച്ചതായാണ് സൂചന. നിക്ഷേപ സംഘടനയുടെ നേതാക്കളുമായി പ്രതികളുടെ അഭിഭാഷകര്‍ പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നും നിക്ഷേപകര്‍ പറയുന്നു.

കേസുകള്‍ അട്ടിമറിക്കാന്‍ ഒരു കോട്ടയംകാരനെയാണ് പ്രതികളും അവരുടെ അഭിഭാഷകരും കൂട്ടുപിടിച്ചിരിക്കുന്നത്. കേസുകളും പരാതികളും പൂര്‍ണ്ണമായി ഒഴിവാക്കി ഓസ്ട്രേലിയയിലേക്ക് കടക്കുവാന്‍ സഹായിച്ചാല്‍ കോടികള്‍ പ്രതിഫലമായി നല്‍കാമെന്നും ഇവര്‍ക്ക് വാഗ്ദാനമുണ്ടെന്നു പറയുന്നു. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാമെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇവിടെയും പ്രതികള്‍ ഉപയോഗിച്ചിരിക്കുന്നത്. പോപ്പുലര്‍ തട്ടിപ്പ് നടന്നതോടെ നിക്ഷേപകര്‍ വിവിധ സംഘടനകളിലായി അണിനിരക്കുകയായിരുന്നു. കേസുകളും സമരങ്ങളും പ്രതിഷേധങ്ങളുമായി വിശ്രമമില്ലാതെ നിക്ഷേപകര്‍ മുന്നോട്ടുപോയി. നേത്രുത്വവും വളരെ ആവേശത്തിലായിരുന്നു.

അപകടം തിരിച്ചറിഞ്ഞ പോപ്പുലര്‍ പ്രതികളും അഭിഭാഷകരും തൃശ്ശൂര്‍ സ്വദേശിയായ ഒരാളും അടൂരിലെ പോപ്പുലര്‍ ഫിനാന്‍സ് ജീവനക്കാരനും  ചേര്‍ന്ന് ഈ കൂട്ടായ്മ തകര്‍ക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ പ്രതിഷേധത്തിന്റെ മുന്‍ നിരയില്‍ നിന്ന നിക്ഷേപകരില്‍ ചിലരെയും തുടര്‍ന്ന് സംഘടനാ നേതാക്കളെയും ഇവര്‍ നിശബ്ദരാക്കി. തങ്ങളെ സഹായിച്ച ചിലരുടെ നിക്ഷേപവും പലിശയും മടക്കിനല്കിയത് കൂടാതെ ചിലരെയൊക്കെ പോപ്പുലര്‍ ഉടമകള്‍ വേണ്ടപോലെ കണ്ടിട്ടുണ്ടെന്നും നിക്ഷേപകര്‍ തന്നെ പറയുന്നു. ചതിയുടെയും വഞ്ചനയുടെയും പേരില്‍ വിവാദമാകുന്ന പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ വാര്‍ത്തകള്‍ തുടരും …………………..

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...