Thursday, May 9, 2024 10:49 am

പോപ്പുലര്‍ ഫിനാന്‍സ് – തോമസ്‌ ദാനിയേലിന്റെ ജാമ്യം റദ്ദു ചെയ്തേക്കും ; EDയും നിക്ഷേപകരും സുപ്രീംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ്‌ ദാനിയേലിന്റെ (റോയി) ജാമ്യം റദ്ദു ചെയ്തേക്കും. ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എ ഈ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ഇതോടെ പോപ്പുലര്‍ കേസ് പുതിയ വഴിത്തിരിവിലെത്തി. പതിനഞ്ചാം നമ്പര്‍ കോടതിയില്‍ പത്തൊന്‍പതാം നമ്പര്‍ കേസായി ഈ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചു. ഇ.ഡിയുടെയും നിക്ഷേപകരുടെയും ശക്തമായ വാദം കേട്ട കോടതി, ജാമ്യം റദ്ദു ചെയ്യാതിരിക്കുവാന്‍ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടെങ്കില്‍ അവ കോടതിയെ അറിയിക്കുവാന്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ്‌ ദാനിയേലിന് നോട്ടീസ് നല്‍കി. ജസ്റ്റീസ് ബേല എന്‍.ത്രിവേദി, ജസ്റ്റീസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എക്കുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.

തോമസ്‌ ദാനിയേല്‍ കേരളാ ഹൈക്കോടതിയില്‍ 5921/2022 നല്‍കിയ ജാമ്യാപേക്ഷയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പി.ജി.ഐ.എയും ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും തോമസ്‌ ദാനിയേലിന്റെ വാദം അംഗീകരിച്ചുകൊണ്ട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേരളാ ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ്  ഇ.ഡി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് സുപ്രീം കോടതിയില്‍ എത്തിയതോടെ പ്രതികള്‍ക്ക് കുരുക്ക് മുറുകും. തങ്ങളുടെ സമ്പാദ്യമെല്ലാം തട്ടിയെടുത്ത പ്രതികള്‍ ഇപ്പോഴും സുഖജീവിതം നയിക്കുകയാണ്. ഇവരോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ശക്തമായ നിയമപോരാട്ടം തുടരുമെന്നും പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജികള്‍ നല്‍കുവാന്‍ ഒരുങ്ങുകയാണ് പി.ജി.ഐ.എ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

 

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം ; പാകിസ്ഥാനിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയേക്കും

0
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കവുമായി പാകിസ്ഥാൻ....

ആലുംമൂട് -ചാല റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപെട്ട് റോഡ് സംരക്ഷണസമിതി ധർണ നടത്തി

0
പള്ളിക്കൽ : ആലുംമൂട് -ചാല റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്...

ചട്ടമ്പിസ്വാമി ശതാബ്ദി സമാധി ദിനാചരണം ഉദ്ഘാടനം ചെയ്തു

0
പന്തളം : എന്‍എസ്എസ് താലൂക്ക് യൂണിയന്റെ അഭിമുഖ്യത്തിൽ നടന്ന ചട്ടമ്പിസ്വാമി ശതാബ്ദി...

ബിജെപി ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാൻ ശ്രമിച്ചു ; ബിജെപിക്കെതിരെ ഇൻഡോറിലെ എസ്‌യുസിഐ സ്ഥാനാർഥി

0
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ പത്രിക പിൻവലിക്കാൻ ബിജെപി ഭീഷണിപ്പെടുത്തിയെന്ന് എസ്‌യുസിഐ സ്ഥാനാർഥി...