പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : തിരുവനന്തപുരത്തെ പരാതിയില്‍ നാളെ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് നടത്തിയ 2000 കോടിരൂപയുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിക്ഷേപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോപ്പുലര്‍ ഉടമയായ ഇപ്പോള്‍ മാവേലിക്കര ജയിലില്‍ റിമാന്‍റില്‍ ഉള്ള ഒന്നാം പ്രതി തോമസ് ഡാനിയല്‍ എന്ന റോയി തോമസ്സിന്‍റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. അഡ്വ : ഗോപീ കൃഷ്ണന്‍ മുഖേന നല്‍കിയ കേസ്സിലാണ് നടപടി.

തിരുവനന്തപുരം ജില്ലയില്‍ മാത്രം നൂറുകണക്കിനു പരാതി ഉണ്ട്. പാളയം ബ്രാഞ്ചില്‍ 30 കോടി, കേശവദാസപുരം ബ്രാഞ്ചില്‍ 25 കോടിയുടെ ഇടപാടുണ്ട്. ഇവിടെ 40 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ഇതിലെല്ലാം ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും. 7 പ്രതികളാണ് നിലവില്‍ ഈ കേസിലുള്ളത്. കോന്നി വകയാര്‍ കേന്ദ്രമാക്കി സംസ്ഥാനത്തും പുറത്തും നൂറുകണക്കിനു ശാഖകള്‍ ഉള്ള പോപ്പുലര്‍ ഫിനാന്‍സ്സ് കഴിഞ്ഞ 4 വര്‍ഷമായി നിക്ഷേപകരെ പറ്റിച്ചു കൊണ്ട് കോടികള്‍ വകമാറ്റി. 21 കറക്ക് കമ്പനിയുടെ പേരില്‍ നിക്ഷേപകരുടെ ചെറുതും വലുതുമായ തുകകള്‍ അന്യ സംസ്ഥാനത്തേക്കും വിദേശ രാജ്യങ്ങളിലേക്കും കടത്തി എന്നാണ് കേസ്സ്. ആയിരകണക്കിന് പരാതികള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉണ്ട്. ആദ്യം പരാതി കിട്ടിയതു കോന്നി പോലീസില്‍ ആണ്. പിന്നീട് ആണ് ആയിരക്കണക്കിന് പരാതികള്‍ ഉണ്ടായത്. ഇപ്പൊഴും പരാതികള്‍ ലഭിക്കുന്നു.

പോപ്പുലര്‍ ഗ്രൂപ്പിന്‍റെ എല്ലാ സ്ഥാപനവും പോലീസ് സീല്‍ ചെയ്തു. അന്യ സംസ്ഥാനത്തെ സ്ഥാവര ജംഗമ വസ്തുക്കളില്‍ കുറേയേറെ കണ്ടെത്തി. 14 ആഡംബര വാഹനങ്ങള്‍ കണ്ടെത്തി. നൂറുകണക്കിനു ഇടപാട് രേഖകള്‍ പോലീസ് പിടിച്ചെടുത്തു.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓരോ പരാതിയിലും എഫ് ഐ ആര്‍ ഇട്ടു കേസ്സ് എടുത്തു പ്രതികളെ അറസ്റ്റ് ചെയ്തു വരുന്നു. വിദേശത്തേക്ക് കടക്കുവാന്‍ പോയ ഉടമയുടെ രണ്ടു പെണ്‍മക്കളെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ പിടിയിലായതോടെ ഉടമയും ഒന്നാം പ്രതിയുമായ തോമസ് ഡാനിയല്‍ രണ്ടാം പ്രതി ഇയാളുടെ ഭാര്യ പ്രഭ എന്നിവര്‍ കീഴടങ്ങി. മറ്റൊരു മകളെ നിലമ്പൂരില്‍ നിന്നും പിടികൂടി. തോമസ് ഡാനിയലിന്‍റെ മാതാവ് ആറാം പ്രതിയാണ്. ഇവര്‍ മെല്‍ബണില്‍ ആണ്. മറ്റൊരു പ്രതി പ്രഭയുടെ സഹോദരനാണ്. തട്ടിപ്പ് ആസൂത്രണം ചെയ്തത് മറ്റൊരാള്‍ ആണെന്ന് പോലീസ് പറയുന്നു എങ്കിലും ആ പ്രതിയെ പിടികൂടിയില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...