Sunday, April 20, 2025 10:43 pm

പോപ്പുലര്‍ നിക്ഷേപകര്‍ക്ക് പണം മടക്കിലഭിക്കാന്‍ സാധ്യത തെളിയുന്നു ; കോമ്പീറ്റന്റ് അതോറിറ്റിയുടെ നേത്രുത്വത്തില്‍ നവംബര്‍ 27 ന് ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോപ്പുലര്‍ നിക്ഷേപകര്‍ക്ക് പണം മടക്കിലഭിക്കാള്‍ സാധ്യത തെളിയുന്നു. കോമ്പീറ്റന്റ് അതോറിറ്റിയുടെ നേത്രുത്വത്തില്‍ നവംബര്‍ 27 ഉച്ചക്ക് 12  മണിക്ക് ഇത് സംബന്ധിച്ച ചര്‍ച്ച നടക്കും. തിരുവനന്തപുരത്തുള്ള കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗീകൃത സംഘടനകള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഗ്രൂപ്പ് നല്‍കിയ സെറ്റില്‍മെന്റ് പ്രൊപ്പോസല്‍ ആണ് ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ച വിജയിച്ചാല്‍ നിക്ഷേപകരുടെ കണ്ണീരിനു വിരാമമാകും. കേരളത്തിലെ വിവിധ കോടതികളില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.  വിവിധ നിക്ഷേപക സംഘടനകള്‍ കേരളാ ഹൈക്കോടതിയിലും ശക്തമായ നിയമ പോരാട്ടം നടത്തുകയാണ്.

ഇതിനിടയിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി വിവിധ സംഘടനകളെ സമീപിച്ചത്. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന് പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയ കത്ത് പി.ജി.ഐ.എ പുതിയ ഹര്‍ജിയിലൂടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ നിജസ്ഥിതി കോടതിയുടെ മുമ്പില്‍ പ്രതികളെക്കൊണ്ട് വ്യക്തമാക്കിക്കുകയായിരുന്നു ലക്‌ഷ്യം. ഇതോടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രതികള്‍ക്ക് കോടതിയില്‍ സമര്‍പ്പിക്കേണ്ടി വന്നു. WP(C) No.15846/2023 നമ്പര്‍ ഹര്‍ജിയില്‍ സെപ്തംബര്‍ 7 ന് ഇറക്കിയ ഉത്തരവ് പ്രകാരം കോമ്പീറ്റന്റ് അതോറിറ്റിയുടെ നേത്രുത്വത്തില്‍ നാലുമാസത്തിനുള്ളില്‍ പോപ്പുലര്‍ ഉടമകള്‍ നല്‍കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനം ഹൈക്കോടതിയെ അറിയിക്കുകയും വേണം. ഇതിനാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.

പോപ്പുലര്‍ ഉടമകളുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളോട് ബഹുഭൂരിപക്ഷം നിഷേപകര്‍ക്കും യോജിപ്പില്ല. എന്നാലും ചര്‍ച്ചയില്‍ പുതിയ ഫോര്‍മുല ഉരുത്തിരിഞ്ഞാല്‍ നിക്ഷേപകര്‍ക്കും അതോടൊപ്പം പ്രതികള്‍ക്കും ഏറെ ആശ്വാസമാകും ഈ ചര്‍ച്ച. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2020 ഓഗസ്റ്റിലാണ് പോപ്പുലര്‍ പൂട്ടിയത്. മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ എണ്‍പത്തി ഏഴോളം നിക്ഷേപകര്‍ മാനസികമായി തകര്‍ന്ന് ജീവന്‍ വെടിഞ്ഞു. മരുന്നിനും ആഹാരത്തിനും ബുദ്ധിമുട്ടുന്ന നിരവധി നിക്ഷേപകര്‍ ഇന്നും അര്‍ദ്ധ പ്രാണനായി ജീവിക്കുന്നു. പോലീസില്‍ നിന്നും യാതൊരു സഹായവും നിക്ഷേപകര്‍ക്ക് ലഭിച്ചില്ല. എന്നിട്ടും തളരാതെ പോരാടുകയായിരുന്നു നിക്ഷേപകര്‍. നിയമ നടപടികളും സമരവുമൊക്കെയായി മൂന്നു വര്‍ഷവും മൂന്നു മാസവും പിന്നിടുമ്പോഴാണ്‌ ചെറിയൊരു പ്രതീക്ഷയായി കോടതിവിധിയും അതിനെത്തുടര്‍ന്നുള്ള ഈ ചര്‍ച്ചയും നടക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരിയാരം മല്ലപ്പള്ളി റോഡിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നു

0
മല്ലപ്പള്ളി: പരിയാരം മല്ലപ്പള്ളി റോഡിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നു. ഞായറാഴ്ച നിയന്ത്രണം...

ജമ്മു കാശ്മീരിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു

0
ദില്ലി : ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ...

യുപിയിൽ വിദ്വേഷ പരാമര്‍ശം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്

0
യുപി: ഉത്തർപ്രദേശിൽ വിദ്വേഷ പരാമര്‍ശത്തിന് ക്ലീന്‍ ചിറ്റ്. വിദ്വേഷ പരാമര്‍ശം നടത്തിയ...

പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

0
കൊച്ചി : പെരുമ്പാവൂർ ഓടക്കാലിയിൽ പ്രവർത്തനം നിലച്ച പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു....