രാജ്യത്ത് ദരിദ്രര്‍ കൂടുതലും ബീഹാറിലും ; യുപിയിലും കുറവ് കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതല്‍ ദാരിദ്രരുള്ള പട്ടിക നീതി അയോഗ് പുറത്ത് വിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങലാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ളത്. കേരളവും, തമിഴ്‌നാടും പട്ടികയില്‍ ഏറ്റവും താഴെയുമാണ്. കേരളത്തില്‍ 0.79 ശതമാനം ദരിദ്രകര്‍ മാത്രമാണുള്ളത് എന്നാണ് പട്ടികയില്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ 4.89 ശതമാനം മാത്രമാണ് ദരിദ്രരുള്ളത്. ആരോഗ്യം, വിദ്യഭ്യാസം, ജീവിത നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ദാരിദ്രത്തെ അളക്കുന്നത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയും അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളിലെ ദാരിദ്രത്തെ വിലയിരുത്തുന്നത്.

ഇത് തന്നെയാണ് കേരളത്തിലും തമിഴ്‌നാട്ടിലും ദരിദ്രരുടെ എണ്ണം കുറയാനുണ്ടായ സാഹചര്യവും. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ 2015-26 വര്‍ഷത്തെ കാലയളവിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ എംപിഐ റിപ്പോര്‍ട്ടെന്ന് നീതി അയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. ആരോഗ്യം, വിദ്യഭ്യാസം, പോഷകാഹാരം തുടങ്ങിയ മേഖലകള്‍ ഉള്‍കൊള്ളുന്ന 12 ഘടകങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേശീയ എംപിഐ കണക്കെടുപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യം, വിദ്യഭ്യാസം, ജീവിത നിലവാരം എന്നിവ സമീപ കാലങ്ങളിലുണ്ടായ മാറ്റമാണ് കേരളത്തിലും, തമിഴ്‌നാട്ടിലും മറ്റും ദാരിദ്രരുടെ കുറവിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂചിക പ്രകാരം ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള സംസ്ഥാനം ബീഹാറാണ് 51.91 ശതമാനം ബീഹാറിലെ ദരിദ്രരുടെ കണക്ക്. 42.61 ശതമാനം ജാര്‍ഖണ്ഡിലും, 37.79 ശതമാനം ഉത്തര്‍പ്രദേശിലും, 36.65 ശതമാനം മധ്യപ്രദേശിലും, 32.67 ശതമാനം മേഘാലയിലും ദാരിദ്രം അനുഭവിക്കുന്ന ജനങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏറ്റവും കുറവ് കേരളത്തിലാണ് 0.71 ശതമാനം മാത്രമാണ് കേരളത്തില്‍ ദാരിദ്രം അനുഭവിക്കുന്നവരുള്ളത്. തൊട്ടു പിന്നാലെ സിക്കിം, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്. കേരളത്തിന് പുറമേ പട്ടികയില്‍ ഏറ്റവും താഴെ, ഗോവ, സിക്കിം, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഗോവയില്‍ 3.76 ശതമാനം, സിക്കിം 3.82 ശതമാനം, തമിഴ്‌നാട് 4.89 ശതമാനം, പഞ്ചാബ് 5.59 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദരിദ്രരുടെ എണ്ണം കുറവായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരണം ജനസംഖ്യയുടെ എണ്ണത്തിലെ കുറവ് മൂലമാണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർത്താവിന് സംശയരോഗം : ഭാര്യയെ കുട്ടികളുടെ മുന്നിൽവെച്ച് മൊട്ടയടിപ്പിച്ചു,മൂത്രം കുടിപ്പിച്ചെന്നും ആരോപണം

0
റായ്പൂര്‍: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ...

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...

തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര...

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള...