Sunday, June 16, 2024 3:20 pm

അബുദാബിയില്‍നിന്ന് പത്തനംതിട്ടയില്‍ എത്തിയ ഏഴു പ്രവാസികളില്‍ നാലു പേരെ നിരീക്ഷണലാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അബുദാബിയില്‍നിന്ന് വ്യാഴാഴ്ച രാത്രി പത്തനംതിട്ടയില്‍ എത്തിയ ഏഴു പ്രവാസികളില്‍ നാലു പേരെ നിരീക്ഷണലാക്കി. എയര്‍ ഇന്ത്യ എക്സ് പ്രസ്സ്  വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്ന നാലു പേരെയാണ് റാന്നിയിലെ റാന്നി ഗേറ്റ് റസിഡന്‍സി കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്.

ഇതില്‍ രണ്ടു പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കുറിയന്നൂര്‍, പെരിങ്ങര, വെച്ചൂച്ചിറ, വായ്പൂര്‍ സ്വദേശികളാണിവര്‍. ഗര്‍ഭിണികളായ നെടുബ്രം, ഇരവിപേരൂര്‍ സ്വദേശിനികള്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലായി. പിതാവിന്റെ  സംസ്കാരവുമായി ബന്ധപ്പെട്ട് ദുബായിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ് പ്രസ്സ്  വിമാനത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ചിറ്റാര്‍ സ്വദേശി ആംബുലന്‍സില്‍ ചിറ്റാറിലെ വീട്ടില്‍ എത്തി നിരീക്ഷണത്തിലായി.

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരുടെ യാത്ര ഒരേ കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു. കോട്ടയം ജില്ലയിലുള്ളവരെ അവിടെ ഇറക്കിയ ശേഷം പുലര്‍ച്ചെ 4.53-ന് ബസ് പത്തനംതിട്ട സെന്റ്  പീറ്റേഴ്സ് ജംഗ്ഷനിലെത്തി.  ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രവാസികളെ സ്വീകരിച്ചു. തുടര്‍ന്ന് 5.25-ന് നാലു പേരെയും റാന്നിയിലെത്തിച്ചു.

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഏഴു പേര്‍ ഉള്‍പ്പെടെ 149 പ്രവാസികളുമായി റിയാദില്‍ നിന്ന് പ്രത്യേക വിമാനം വെള്ളിയാഴ്ച രാത്രി 8.30-ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. മേയ് 10-ന് രാത്രി 10.45ന് ദോഹയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 200 യാത്രക്കാരുണ്ടാകും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏകീകൃത കുര്‍ബാന സര്‍ക്കുലര്‍ ; ഇന്ന് പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശം മിക്കയിടത്തും നടപ്പായില്ല

0
കൊച്ചി: ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കികൊണ്ടുള്ള സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശം...

‘സുരക്ഷിതമായ ഡിജിറ്റല്‍ ഹാർഡ്‍വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റ്’ – രാജീവ് ചന്ദ്രശേഖര്‍

0
ന്യൂഡൽഹി : സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ പ്രസ്താവന തെറ്റെന്ന്...

നീറ്റ് പരീക്ഷ ; ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രദാൻ....

ടി.ഡി.പി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്‍ഡ്യ മുന്നണി പിന്തുണയ്ക്കും – സഞ്ജയ് റാവത്ത്

0
മുംബൈ: ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ടി.ഡി.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്‍ഡ്യ മുന്നണി...