Friday, May 2, 2025 3:08 pm

ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം : കൊലപാതകം‍ തന്നെ – ജ്യൂസിൽ നൽകിയത് വിഷം

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : എടവക പഞ്ചായത്തില്‍ ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം കൊലപാതകം. ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതൃത്വം പ്രതി റഹീമിന്റെതെന്നും തെളിഞ്ഞു. എടവക മൂളിത്തോട് പളളിക്കല്‍ ദേവസ്യയുടെ മകള്‍ റിനിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞതായി സൂചനയുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പ്രതി മൂളിത്തോടുകാരനായ പുതുപറമ്പിൽ റഹീമിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ റിമാന്റില്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ കൊലപാതകമാണെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല. ശക്തമായ പനിയും ചര്‍ദ്ദിയേയും തുടര്‍ന്ന് 2021 നവംബര്‍ 18 നാണ് റിനിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
രോഗം മൂര്‍ഛിചതിനെ തുടര്‍ന്ന് പിറ്റെ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുകയും ആദ്യം ഗര്‍ഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപെടുകയായിരുന്നു. അന്ന് തന്നെ നാട്ടുകാര്‍ മരണത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. വിവാഹ മോചനകേസില്‍ നിയമനടപടി സ്വീകരിച്ചു വന്നിരുന്ന റിനി അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. വിവാഹ മോചന കേസിന്റെയും മറ്റ് കാര്യങ്ങള്‍ക്കായ് റിനിയുടെ കുടുംബവുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്ന മൂളിത്തോട് താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ 53 കാരനായ പുതുപറമ്പിൽ റഹീമിന്റെ പേര് അന്ന് തന്നെ ഉയര്‍ന്നിരുന്നു.

കേസിനും മറ്റുമായി ഓട്ടോ റിക്ഷയില്‍ കൊണ്ട് പോകുമ്പോൾ ജൂസില്‍ വിഷം കലര്‍ത്തി റിനിക്ക് നല്‍കിയിരുന്നു എന്ന് അന്ന്തന്നെ നാട്ടുകാര്‍ ആരോപണമുയര്‍ത്തുകയും മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി മുന്നോട്ട് വരികയും കല്ലോടി പള്ളി വികാരിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് വരെ രൂപം നല്‍കുകയും ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് അന്ന് തന്നെ നവജാത ശിശുവിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ജൂസില്‍ നല്‍കിയിരുന്നത് വിഷം കലര്‍ന്ന പാനീയമാണെന്ന് തെളിഞ്ഞതായാണ് ലഭിക്കുന്ന വിവരം. കൂടാതെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതില്‍ നവജാതശിശുവിന്റെ പിതൃത്വം പ്രതി റഹീമിന്റെതാണെന്നും തെളിഞ്ഞതായാണ് അറിയുന്നത്. പോലീസ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ റഹീമിനെതിരെ ആദ്യം എടുത്ത കേസിന് പുറമെ കൊലകുറ്റത്തിനും ബ്രൂണഹത്യയ്ക്കും കൂടി കേസെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ തെരുവുനായ ശല്യം രൂക്ഷം

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍ തെരുവുനായ ശല്യം രൂക്ഷം. പ്രദേശത്തെ മാലിന്യം...

‘ഹോട്ടൽ’ ബോർഡുമായി നിൽക്കുന്നവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കണം ; തൊഴിൽ വകുപ്പ്

0
പാലക്കാട് : പാതയോരത്തെ ഭക്ഷണശാലകൾക്കു മുന്നിൽ ‘ഹോട്ടൽ’ എന്ന ചെറിയ ബോർഡുമായി...

സംസ്ഥാനത്ത് ഉയർന്ന താപനില ; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത എട്ട് ജില്ലകളിൽ വെള്ളിയാഴ്ച ഉയർന്ന താപനില മുന്നറിയിപ്പ് നൽകി...

കുവൈത്ത് റിഫൈനറിയിൽ തീപിടുത്തം ത്തിൽ ഒരു മരണം നാലു പേർക്ക് പരുക്ക്

0
കുവൈത്ത് സിറ്റി:  കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) മിന അബ്ദുല്ല...