മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനേയും അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ ഗാര്‍ഹികപീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കള്‍. തെക്കുംപാടത്ത് അബ്ബാസിന്റെ മകള്‍ റുസ്‌നിയ ജെബിനാണ് സ്ത്രീധനപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഭര്‍ത്താവ് മുസ്തഫയെയും പിതാവ് ഹംസയെയും അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ചങ്ങലീരിയിലെ വീട്ടിലെ മുറിയില്‍ മൂന്ന് മാസം ഗര്‍ഭിണിയായ റുസ്‌നിയ ജെബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായതിനാല്‍ സ്വന്തം വീട്ടിലെത്തിയതായിരുന്നു റുസ്‌നിയ. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും റുസ്‌നിയയുടെ പിതാവ് അബ്ബാസ് പറഞ്ഞു.

തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫയുമായി 2017 ലാണ് റുസ്‌നിയുടെ വിവാഹം നടന്നത്. മുസ്തഫ കാണാനെത്തി മടങ്ങിയതിന് പിന്നാലെയാണ് റുസ്‌നിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ഇവര്‍ക്ക് മൂന്നു വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. റുസ്‌നിയയുടെ മാതാപിതാക്കളായ അബ്ബാസിന്റേയും ഉബൈസയുടേയും മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മുസ്തഫക്കും വീട്ടുകാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനാണ് മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തത്. വിശദമായ അന്വേഷണത്തിനു ശേഷം സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...