മാലദ്വീപ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സുവിൻ്റെ പാർട്ടിക്ക് വൻ വിജയം

For full experience, Download our mobile application:
Get it on Google Play

മാലെ : ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു ചൈനയുമായി കൂടുതൽ അടുക്കുന്ന പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിൻ്റെ പാർട്ടിക്ക് മാലദ്വീപ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം. ‘മജ്ലിസ്’ എന്നറിയപ്പെടുന്ന മാലദ്വീപ് പാർലമെൻ്റിലെ 93 അംഗ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുയിസ്സുവിൻ്റെ പാർട്ടിയായ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) ഫലപ്രഖ്യാപനം നടന്ന 86 സീറ്റിൽ 66 ഇടത്തും വിജയിച്ചു. മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് നേതൃത്വം നൽകുന്ന പ്രധാന പ്രതിപക്ഷമായ മാൽഡീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) 12 സീറ്റുകളിലേക്ക് ഒതുങ്ങി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന മാലദ്വീപ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുയിസ്സുവിന് വിജയിക്കാനായങ്കിലും പാർലമെൻ്റിൽ പിഎൻസിക്കും സഖ്യകക്ഷികൾക്കും ആകെ എട്ട് സീറ്റുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഭരണത്തിന് ഭൂരിപക്ഷമില്ലാതിരുന്ന മുയിസ്സുവിൻ്റെ സർക്കാരിന് കരുത്ത് പകരുന്നതും പാർലമൻ്റിൽ വൻ ഭൂരിപക്ഷമുണ്ടായിരുന്ന എംഡിപിക്ക് കനത്ത തിരിച്ചടിയുമാണ് ഇപ്പോഴത്തെ ജനവിധി. 800 കിലോമീറ്ററിൽ 1192 ചെറു ദ്വീപുകൾ ചേരുന്നതാണ് മാലദ്വീപ്. ആകെ 2,84,663 വോട്ടർമാരാണ് ഉള്ളത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 73 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. തലസ്ഥാനമായ മാലെയിലെ സ്കൂളിലെത്തിയാണ് പ്രസിഡൻ്റ് മുയിസ്സു വോട്ട് രേഖപ്പെടുത്തിയത്. 45കാരനായ മുയിസ്സു മുൻ മന്ത്രിയും മേയറുമാണ്. തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാരും സമ്മതിദാനം വിനിയോഗിക്കണമെന്ന് മുയിസ്സു ആഹ്വാനം ചെയ്തിരുന്നു. മാലദ്വീപ് പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിൻ്റെ പാർട്ടിയായ പിഎൻസിയുടെ വൻ വിജയം പ്രസിഡൻ്റിൻ്റെ നിലപാടുകൾക്കുള്ള പിന്തുണ കൂടിയാണെന്ന വിലയിരുത്തലുണ്ട്. ഇന്ത്യാ വിരുദ്ധ നയങ്ങൾ നടപ്പാക്കാൻ നീക്കം നടത്തുന്ന മുയിസ്സുവിന് പ്രതിപക്ഷത്തിൻ്റെ പിന്തുണ നേടാനായിരുന്നില്ല. ദ്വീപിൽനിന്ന് ഇന്ത്യൻ സേനയെ പൂർണമായും പിൻവലിക്കണമെന്ന പ്രസിഡൻ്റിൻ്റെ നിലപാടിനെ പ്രതിപക്ഷം അനുകൂലിക്കാത്തത് തിരിച്ചടിയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....