പ്രിയ വര്‍ഗീസ് വിവാദത്തില്‍ വിശദീകരണവുമായി സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പ്രിയ വര്‍ഗീസിനെ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച സംഭവത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല. ഫാക്കല്‍റ്റി വികസനത്തിനായി ചെലവഴിക്കുന്ന സമയവും അക്കാദമിക് തസ്തികകളില്‍ ഡെപ്യൂട്ടേഷനില്‍ ചെലവഴിച്ച കാലയളവും അധ്യാപന അനുഭവമായി കണക്കാക്കാം. ഇക്കാര്യത്തില്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലില്‍ നിന്നും അഡ്വക്കേറ്റ് ജനറലില്‍ നിന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഗവേഷണ സ്കോര്‍ ഉയര്‍ന്നത് കൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കരുതെന്ന് കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി.

പ്രിയ വര്‍ഗീസിനേക്കാള്‍ ഉയര്‍ന്ന ഗവേഷണ സ്കോറുള്ള ഒരാളെ അവഗണിച്ചുവെന്ന വാദത്തില്‍ കഴമ്പില്ലെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രിയക്ക് വേണ്ടത്ര അധ്യാപന പരിചയം ഇല്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഗവേഷണ സ്കോറും പുറത്തുവന്നതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ വിശദീകരണം. 156 സ്കോര്‍ പോയിന്‍റുകള്‍ മാത്രമുള്ള പ്രിയ വര്‍ഗീസിന് ഒന്നാം റാങ്കും 651 മാര്‍ക്ക് നേടിയ ചങ്ങനാശേരി എസ്ബി കോളേജിലെ അദ്ധ്യാപിക ജോസഫ് സ്കറിയയ്ക്ക് രണ്ടാം റാങ്കും 645 സ്കോര്‍ പോയിന്‍റുള്ള മലയാളം യൂണിവേഴ്സിറ്റി അദ്ധ്യാപിക സി ഗണേഷ് മൂന്നാം റാങ്കും നേടി. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ആറ് അപേക്ഷകരാണ് ഉണ്ടായിരുന്നത്. ആറുപേരെയും ഇന്‍റര്‍വ്യൂവിന് ക്ഷണിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...