കണ്ണൂർ : സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ കണ്ണൂരിലെ ഉദ്ഘാടന പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് കണ്ണൂർ മേയർ പി ഇന്ദിര. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂർ മേയർ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി. സർക്കാർ സ്ത്രീകൾക്ക് നൽകിയ അഭിമാന പദ്ധതി ആയിട്ടുകൂടിയും ഒരു വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നാണ് ഇന്ദിരയുടെ പരാതിയിൽ പറയുന്നത്. ഉദ്ഘാടന ചടങ്ങിൽ നിന്നും തന്നെ ഒഴിവാക്കിയ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ തീരുമാനം പരിശോധിക്കണമെന്നും ഇന്ദിരാ അവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സി പി ജോണിനും പി ഇന്ദിര പരാതി നൽകിയിട്ടുള്ളത്. പദ്ധതിയുടെ കണ്ണൂർ ജില്ലയിലെ ഉദ്ഘാടനം നിർവഹിച്ചത് കണ്ണൂർ എംഎൽഎ ടി ഒ മോഹനനാണ്.
കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ വെച്ച് നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചത് കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക്കാണ്. ചടങ്ങിൽ പി ഇന്ദിര പങ്കെടുത്തിരുന്നില്ല. തൻ പരിപാടി ബഹിഷ്കരിച്ചതല്ലെന്നും തനിക്ക് ക്ഷമില്ലാത്തതിനാലാണ് പരിപാടിയുടെ ഭാഗമാകാതിരുന്നതെന്നും മേയർ പി ഇന്ദിര പറയുന്നു. തനിക്ക് നേരിട്ട അവഗണനയിൽ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ വെച്ച് നടന്ന ജില്ലാതല പ്രിയദർശിനി സൗജന്യയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചത് കണ്ണൂർ എംഎൽഎ ടി ഒ മോഹനനാണ്. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപകാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. ചടങ്ങിൽ കണ്ണൂർ മേയർ എത്തിയതുമില്ല. പരിപാടി ബഹിഷ്കരിച്ചതല്ലെന്നും ക്ഷണിക്കാത്തതിനാലാണ് തിങ്കളാഴ്ച രാവിലെ നടന്ന പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും മേയർ പി ഇന്ദിര പറയുന്നു. തന്നെ അവഗണിച്ചതില്‍ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.





























