പറ്റ്ന: ബിഹാറിൽ ജെഡിയു പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നത്തിലാണ് പ്രവർത്തകരുടെ പ്രതിഷേധം. ബിഹാറിലെ ജനങ്ങൾ കരയുകയാണെന്ന് നേതാക്കൾ പറഞ്ഞു. ഇന്നലെ ആരും ഹോളി ആഘോഷിച്ചില്ല. നിതീഷ് കുമാർ ഇല്ലെങ്കിൽ ഞങ്ങൾ എന്തിനാണ് ഇവിടെ തുടരുന്നത്. നിതീഷ് കുമാറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പ്രവർത്തകർ പറയുന്നു. “ഞങ്ങൾ പറ്റ്നയില്‍ നിന്നുള്ളവരാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നു എന്ന വാർത്ത കേട്ട ശേഷമാണ് ഞങ്ങൾ ഇവിടെയെത്തിയത്. നിതീഷല്ലാതെ മറ്റാരെയും മുഖ്യമന്ത്രിയായി അംഗീകരിക്കില്ല.
നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് അയയ്ക്കാനല്ല, മറിച്ച് മുഖ്യമന്ത്രിയാകാനാണ് പൊതുജനങ്ങൾ അദ്ദേഹത്തിന് ജനവിധി നൽകിയിരിക്കുന്നത്. രാജ്യസഭയിലേക്ക് ആരെയെങ്കിലും അയയ്ക്കണമെങ്കിൽ അത് നിഷാന്ത് കുമാറിനെയായിരിക്കണം. നിതീഷ് മുഖ്യമന്ത്രിയായി തുടരണം’- നിതീഷിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്.





























