Sunday, April 20, 2025 7:24 pm

പുല്ലാട് ജി & ജി ഫൈനാന്‍സിയേഴ്സ് (PRD) ഉടമ ഓമനക്കുട്ടനും കുടുംബവും മുങ്ങി ? മുന്‍‌കൂര്‍ ജാമ്യത്തിന് നീക്കം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പുല്ലാട് ജി & ജി ഫൈനാന്‍സിയേഴ്സ് (PRD) ഉടമ ഓമനക്കുട്ടനും കുടുംബവും മുങ്ങി, ഇവര്‍ മുന്‍‌കൂര്‍ ജാമ്യത്തിന് നീങ്ങുന്നതായാണ് വിവരം. ഇവരുടെ വാഹനമെല്ലാം എവിടെയോ ഒളിപ്പിച്ചു. തെള്ളിയൂരിലെ വീടിന്റെ ഗേറ്റ് തുറന്നിട്ടിരിക്കുകയാണ്. വീട്ടില്‍ രണ്ടു ജോലിക്കാര്‍ മാത്രമാണ് ഇന്നലെയും ഇന്നും ഉണ്ടായിരുന്നത്. ജി & ജി ഫൈനാന്‍സിയേഴ്സിന് അമ്പതോളം ബ്രാഞ്ചുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. വിവിധ ശാഖകളിലായി 600 കോടിയോളം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നതായാണ് വിവരം. കുറിയന്നൂര്‍ ബ്രാഞ്ചില്‍ മാത്രം പ്രതിമാസം 80 ലക്ഷത്തോളം രൂപ പലിശയായി നല്‍കിയിരുന്നു. പ്രതിമാസം പലിശ വാങ്ങാതെ നിക്ഷേപത്തോടൊപ്പം ചേര്‍ത്തവരും വളരെയാണ്. പുല്ലാട്, കുളനട, മാലക്കര തുടങ്ങിയ ബ്രാഞ്ചുകളിലും മറ്റ് ശാഖകളെ അപേക്ഷിച്ച് നിക്ഷേപം കൂടുതല്‍ ഉണ്ടായിരുന്നു. പല ശാഖകളിലും നിക്ഷേപകര്‍ ഒറ്റക്കും കൂട്ടായും എത്തി നിക്ഷേപം മടക്കിനല്‍കാന്‍ ആവശ്യപ്പെടുകയാണ്. ചില ശാഖകളില്‍ കയ്യേറ്റത്തിനുവരെ നിക്ഷേപകര്‍ തുനിഞ്ഞിട്ടുണ്ട്.

ഇന്നലെ രാവിലെ 11 മണിയോടെ അറുപതോളം നിക്ഷേപകരാണ് തെള്ളിയൂരിലെ ഓഫീസിനു മുമ്പില്‍ കൂടിയത്. ഉടമ ഓമനക്കുട്ടന്‍ വിളിച്ചതനുസരിച്ച് ചര്‍ച്ചക്ക് വന്നതാണ് ഇവര്‍. ഇതിനുമുമ്പ് രണ്ടുപ്രാവശ്യം മീറ്റിംഗ് കൂടിയിരുന്നു. ഓഫീസ് അടച്ചിരുന്നതിനാല്‍ തൊട്ടടുത്തുള്ള ഓമനക്കുട്ടന്റെ വീട്ടില്‍ ഇവരില്‍ ചിലര്‍ എത്തിയപ്പോഴാണ് വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലായത്‌. ഇവര്‍ക്കുണ്ടായിരുന്ന എല്ലാ വാഹനങ്ങളും വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. ആറോളം വാഹനങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നുവെന്ന് നിക്ഷേപകര്‍ പറഞ്ഞു. ഓമനക്കുട്ടന്റെ ഫോണില്‍ നിക്ഷേപകര്‍ മാറിമാറി വിളിച്ചിട്ടും എടുത്തില്ല. ഓമനക്കുട്ടന്‍ താമസിക്കുന്ന സ്ഥലത്ത് 5 ഏക്കര്‍ വസ്തുവുണ്ട്. കൂടാതെ നാലായിരത്തിലധികം സ്കയര്‍ ഫീറ്റ്‌ വിസ്തൃതിയിലുള്ള വീടും. ഈ വസ്തുവും വീടും ഒരു പ്രമുഖ ചിട്ടിക്കമ്പിനിയില്‍ പണയപ്പെടുത്തിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊട്ടടുത്ത്‌ വേറെയും സ്ഥലം ഇവര്‍ക്കുണ്ടെന്നും എന്നാല്‍ ഇതൊക്കെ ചില ബന്ധുക്കളുടെ പേരിലാക്കിയെന്നു സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു.

വെണ്മണി പോലീസില്‍ ചിലര്‍ പരാതി നല്കിയിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 28 ലക്ഷം രൂപ നിക്ഷേപിച്ചയാല്‍ ഇന്ന് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് ബഡ്സ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌താല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും കുരുക്ക് മുറുകും. വരുംദിവസങ്ങളില്‍ പോലീസ് കേസുകളുടെ എണ്ണം കൂടുവാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഉടമകള്‍ മുന്‍‌കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. നിക്ഷേപകരില്‍ ഒരുവിഭാഗത്തിന് പണം നഷ്ടപ്പെട്ടെങ്കിലും പരാതിയില്ല എന്നത് ശ്രദ്ധേയമാണ്. പോലീസില്‍ പരാതി കൊടുക്കുവാനും ഇവര്‍ തയ്യാറല്ല. ഇവരാണ് മറ്റുള്ള നിക്ഷേപകരെ നിയമനടപടികളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. നിക്ഷേപമായി ലഭിച്ച കോടികള്‍ എവിടേക്ക് മാറ്റി എന്നത് ദുരൂഹമാണ്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. >>> തുടരും ….

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.

ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...

വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി പാകിസ്താൻ

0
ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി...