ശ്രീനഗർ: പുല്‍വാമ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് കശ്മീരില്‍ അച്ഛനെയും മകളെയും എന്‍ഐഎ അറസ്റ്റ് ചെയ്തു. താരിഖ് അഹമ്മദ് ഷാ(50) മകള്‍ ഇന്‍ഷ ഷാന്‍(23) എന്നിവരെയാണ് ഐഎന്‍എ അറസ്റ്റ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആദില്‍ അഹമ്മദ് ദറിനെയും ജയ്‌ഷെ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡറായ ഷാക്കിര്‍ മാഗ്രേയിനും അഭയം നല്‍കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആദില്‍ അഹമ്മദിന് ആക്രമണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത് ഇവരാണെന്നും ഐഎന്‍എ പറയുന്നു.
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അറസ്റ്റാണിത്. ആക്രമണം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ് നടന്നത്. 2019 ജനുവരി 14 നാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. 40 സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.