യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി മയക്കി കൊലപ്പെടുത്തി ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൂനെ : യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി മയക്കിയതിനുശേഷം ഭിത്തിയില്‍ തലയിടിച്ച്‌ കൊലപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്തു. പിന്നീട് പിന്‍ നമ്പരുപയോഗിച്ച്‌ എ ടി എമില്‍ നിന്നും പണം കവരുകയും ചെയ്തു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പെട്ടെന്ന് കണ്ടെത്താനും തിരിച്ചറിയാനും കഴിഞ്ഞത്. മഹാരാഷ്ട്രയിലെ പൂനെ പുരന്ദര്‍ സ്വദേശിയായ കിസാന്‍ ജഗ്താപ് (46) ആണ് കൊലപാതകത്തിന് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പത്, പത്ത് തീയതികളിലായിരിക്കണം കൊലപാതകം നടന്നതെന്നാണ് അറിയുന്നത്.

സുനിത കദം (44) എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വിധവയായ സുനിതയ്ക്ക് പ്രതിയുമായി നേരത്തെ പരിചയമുണ്ടായിരുന്നു. സുനിത ജഗ് താപിന് പണം കടം കൊടുത്തിരുന്നു എന്നാണ് അറിയുന്നത്. ഈ പണം മകളുടെ വിവാഹ ആവശ്യത്തിനായി സുനിത തിരിച്ചു ചോദിച്ചതാണ് പ്രതിയെ കൊലക്കുറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ ചോദ്യം ചെയ്യലില്‍ നിന്നുംമനസിലാക്കാന്‍ കഴിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് യൂനിറ്റ് വി.സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഹേമന്ത് പാടീല്‍ പറഞ്ഞു. ജഗ്താപ് സുനിതയുടെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. ഈ അവസരത്തില്‍ സുനിത തനിച്ചായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കുകയും യുവതിയുടെ എടിഎം കാര്‍ഡ് പിന്‍ ആക്‌സസ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് 46,000 രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന ഇയാള്‍ പിന്നീട് സുനിതയെ തല ഭിത്തിയില്‍ ഇടിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. അതിനുശേഷം ഇരയുടെ എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചതായും ചെയ്തു. യുവതിയുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് 10,5000 രൂപയാണ് പിന്‍വലിച്ചത്. സുനിത കദമിന്റെ മൃതദേഹം അയല്‍വാസിയാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ജഗ്താപിന് കേസില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. സാങ്കേതിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജഗ്താപിനെ സാസ്വാദിലെ ബെല്‍സാര്‍ ഗ്രാമത്തില്‍ നിന്ന് പോലീസ് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതിയില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍, ഫോണ്‍, ഡെബിറ്റ് കാര്‍ഡ് എന്നിവ കണ്ടെടുക്കാന്‍ കഴിഞ്ഞതായും പോലീസ് പറഞ്ഞു. സുനിതയുടെ 24 കാരിയായ മകളാണ് കൊലപാതകം സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയത്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), 394 (സായുധ മോഷണം) എന്നിവ പ്രകാരം പ്രതിക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ നിന്ന് കാണാതായ കുട്ടികളെ സുരക്ഷിതരായി കണ്ടെത്തി; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ശുഭാന്ത്യം.

0
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. വയനാട് വടുവന്‍ചാല്‍ ടൗണിന്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പകപോക്കൽ; 19-കാരിയെ യുവാവ് കുത്തിയത് 14 തവണ

0
ഭോപ്പാല്‍: ഉജ്ജയിനില്‍ 19 കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. പതിനാല്...

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...