ധാക്ക: ധാക്കയില്‍ തകര്‍ന്നുവീണ ബംഗ്ലാദേശ് വ്യോമസേനയുടെ യുദ്ധവിമാനം ചൈനീസ് നിർമ്മിതം. തിങ്കളാഴ്ച പതിവ് പരിശീലന പറക്കലിനിടെ എഫ്-7 ബിജിഐ യുദ്ധവിമാനം ധാക്കയിലെ ഉത്തര പ്രദേശത്തെ മൈൽസ്റ്റോൺ സ്കൂളിലേക്കും കോളേജിലേക്കും ഇടിച്ചുകയറി 19 പേർ കൊല്ലപ്പെടുകയും നിരവധി സ്കൂൾ കുട്ടികൾ ഉൾപ്പെടെ 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. പൈലറ്റ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് മുഹമ്മദ് തൗകിർ ഇസ്‍ലാമും സംഭവത്തിൽ കൊല്ലപ്പെട്ടു. അപകടത്തിന് പിന്നാലെ ചൈനീസ് നിർമ്മിത സൈനിക വിമാനങ്ങളുടെ സുരക്ഷയെയും വിശ്വാസ്യതയെയും കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്.
എഫ്-7 ബിജിഐ ജെറ്റ്, ധാക്കയിലെ ഉത്തര പ്രദേശത്തുള്ള മൈൽസ്റ്റോൺ സ്‌കൂൾ ആൻഡ് കോളേജ് കാമ്പസിലേക്ക് ഇടിച്ചുകയറിയത്. വിദ്യാർഥികളും രക്ഷിതാക്കളും പൈലറ്റുമടക്കമുള്ളവരാണ് അപകടത്തിൽ പരിച്ചത്. പരിക്കേറ്റ 170-ലധികം പേരിൽ അധികവും വിദ്യാർഥികളാണെന്ന് സൈന്യത്തിന്റെയും അഗ്‌നിശമന സേനയുടെയും കണക്കുകൾ പറയുന്നു. അഹമ്മദാബാദ് ദുരന്തത്തിലേത് പോലെ പറന്നുയർന്ന ഉടനെയാണ് വ്യോമസേനയുടെ വിമാനം തകർത്ത് തൊട്ടടുത്തുള്ള സ്‌കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്. പ്രാദേശിക സമയം ഉച്ചക്ക് 1:06 ന് പറന്നുയർന്ന ജെറ്റ് ഉടൻ തകർന്നുവീഴുകയായിരുന്നുവെന്ന് ബംഗ്ലാദേശ് സൈന്യം അറിയിച്ചു.





























