വിജയന്‍റെ പോലിസ് സേനയേതാ ഹനുമാന്‍ സേനയേതായെന്ന് വ്യക്തമല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : കേരള പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയുടെ വാദത്തെ ഗൗരവമായി കാണണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിലെ പിങ്ക് പോലിസും, കാക്കി പോലിസും, റെഡ് പോലിസുമൊക്കെ പ്രവര്‍ത്തനം കൊണ്ട് സദാചാര പോലീസാണ്. ഔചിത്യവും, നിഷ്പക്ഷതയും, ധാര്‍മ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച്‌ പരിശോധിച്ചാല്‍ വിജയന്‍റെ പോലിസ് സേനയേതാ ഹനുമാന്‍ സേനയേതായെന്ന് വ്യക്തമല്ലെന്ന് രാഹുല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
കേരള പോലീസില്‍ ‘ ആര്‍.എസ്.എസ് ഗ്യാംങ്ങ് ‘ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സി.പി.ഐ ദേശിയ എക്സിക്യൂട്ടീവ് അംഗം സഖാവ് ആനി രാജയുടെ പ്രതികരണത്തെ ഗൗരവത്തോടെ കാണണം. യോഗി ആദിത്യനാഥ് പോലീസ് മന്ത്രിയാകുമ്പോഴും സഖാവ് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ഒരേ അവസ്ഥയാണ് എന്നതില്‍ പ്രത്യേക ഞെട്ടല്‍ ഒന്നുമില്ലെങ്കിലും, സി.പി.ഐ ദേശിയ നേതാവ് വരെ അത് തിരിച്ചറിയുന്നു എന്നത് പ്രസക്തമാണ്. ആര്‍.എസ്.എസ് ബോംബെറിഞ്ഞു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന സി.പി.ഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണന്‍റെ തൊട്ട് ആര്‍.എസ്.എസ് പ്രതിയാകുന്ന എത്ര പരാതികളിലാണ് വിജയന്‍റെ കാലത്ത് നീതി നിഷേധിക്കപ്പെടുന്നത്.

കേരളത്തിലെ പിങ്ക് പോലിസും, കാക്കി പോലിസും, റെഡ് പോലിസുമൊക്കെ പ്രവര്‍ത്തനം കൊണ്ട് സദാചാര പോലീസാണ്. ഔചിത്യവും, നിഷ്പക്ഷതയും, ധാര്‍മ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച്‌ പരിശോധിച്ചാല്‍ വിജയന്‍റെ പോലിസ് സേനയേതാ ഹനുമാന്‍ സേനയേതായെന്ന് വ്യക്തമല്ല. കഴിഞ്ഞ മന്ത്രിസഭ തൊട്ട് കേരളത്തിലെ ക്യാബിനറ്റില്‍ നുഴഞ്ഞു കയറിയ സംഘ പരിവാര്‍ പ്രത്യശാസ്ത്രം പോലീസ് സേനയിലും കടന്നു കൂടിയിരിക്കുന്നു. ഇതേ കുറിച്ച്‌ ചോദിച്ചാല്‍ മുഖ്യമന്ത്രി പറയാന്‍ സാധ്യതയുള്ള പഴമൊഴി ‘മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം’ എന്നാകും. മുല്ല പൂവല്ല, താമരപ്പൂവാണ് താങ്കള്‍ക്ക് താല്പര്യമെന്നത് അങ്ങാടിപ്പാട്ടാണ്. താങ്കളുടെ ആര്‍.എസ്.എസ് വിധേയത്വം സേനയില്‍ കുത്തിനിറയ്ക്കാതിരിക്കണമെന്ന് ഘടകകക്ഷി നേതാവിന്‍റെ പരോക്ഷ വിമര്‍ശനത്തെയെങ്കിലും താങ്കള്‍ ഉള്‍ക്കൊള്ളണം. താമര ഒരു തണലായി കാണരുത്, വേരിറങ്ങും, ഇന്‍ഫക്ഷനാകും….

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...