വ്യാജ തിരിച്ചറിയിൽ കാർഡ് വിവാദം ; പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വ്യാജ തിരിച്ചറിയിൽ കാർഡ് വിവാദത്തില്‍ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. വോട്ടുകൾ കൂടുതലും തള്ളിപ്പോയത്  സാങ്കേതിക പിഴവ് കൊണ്ടാണ്. വാർത്ത ഉണ്ടാക്കാൻ ചിലർ വ്യാജ തിരിച്ചറിയിൽ കാർഡ് ഉണ്ടാക്കി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഡിവൈഎഫ്ഐക്കാരും വ്യാജ കാർഡ് ഉണ്ടാക്കി. അത്തരം വോട്ടുകളെല്ലാം തള്ളിപ്പോയിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നത് രാജ്യദ്രോഹ കുറ്റം തന്നെയാണ്. അത് തെരെഞ്ഞെടുപ്പിന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഗുരുതര കുറ്റമാണ്. അത് കണ്ടത്തേണ്ടത് താനല്ല, തെരഞ്ഞെടുപ്പ് നടത്തിയവരാണെന്നും അദ്ദേഹം  പറഞ്ഞു.

തനിക്ക് ജയിക്കാൻ വ്യാജ വോട്ട് വേണ്ട. കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്യു നിന്ന് വോട്ട് ചെയ്യും. വ്യാജ തെരഞ്ഞെടുപ്പ് കാര്‍ഡ് വിവാദത്തില്‍ കെ സുരേന്ദ്രനെ രാഹുൽ വെല്ലുവിളിച്ചു. തെളിവുണ്ടെങ്കിൽ പുറത്ത് വിടട്ടെ. സുരേന്ദ്രന്‍റെ കൈയ്യിലുള്ളത് കൈരേഖ മാത്രമാണ്. ആരോപണം തമാശയായി മാത്രമാണ് കാണുന്നത്. തെളിവുണ്ടെങ്കിൽ കേന്ദ്ര ഏജൻസിയോട് അന്വേഷണം ആവശ്യപ്പെടട്ടെ. സർക്കാരിനെതിരെ ശക്തമായ സമരം തുടങ്ങും. സർക്കാർ സൂപ്പർ കൊള്ളനടത്തുമ്പോള്‍ പ്രതിപക്ഷം ഇങ്ങനെപോരാ. സമരത്തിന് തുടർച്ചയുണ്ടാക്കാൻ കഴിയാത്തത് ഓരോ ദിവസവും അഴിമതി നടക്കുന്നതിനാലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
മലപ്പുറം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ...

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി

0
തിരുവനന്തപുരം: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി....

ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

0
തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം...

മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി മന്ത്രി റോജി...

0
കൊച്ചി: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ...