കെ.റയിലിന്റെ റിപ്പോര്‍ട്ട് പിടിച്ചുവെച്ച് റയില്‍വേ ; ഭൂമിയുടെ വിവരം ഇനിയും കൈമാറിയിട്ടില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ട റയില്‍വേ ഭൂമിയുടെ വിശദാംശങ്ങള്‍ റയില്‍വേ ബോര്‍ഡിന് കൈമാറാതെ ദക്ഷിണ റയില്‍വേ. സില്‍വര്‍ലൈനില്‍ തീരുമാനം വൈകുന്നതിനുള്ള മുഖ്യകാരണം ഇതാണെന്നാണ് സൂചന. ഒരു വര്‍ഷം മുമ്പ് കെ റയില്‍ അധികൃതര്‍ കൈമാറിയ റിപ്പോര്‍ട്ടാണ് പിടിച്ചുവച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ ഡി.പി.ആര്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയോ കേന്ദ്രം അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കുകയോ ചെയ്യാതെ ഇ.ശ്രീധരന്‍ സമര്‍പ്പിച്ച ബദല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ല. സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടിവരുന്ന റയില്‍വേ ഭൂമിയുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് റയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഡി.പി.ആര്‍ പരിശോധിച്ച ശേഷം ഏറ്റവുമവസാനം റയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കാര്യം ഇതായിരുന്നു. ഇതേ തുടര്‍ന്ന് കെ റയില്‍ ഉദ്യോഗസ്ഥരും റയില്‍വേ ഉദ്യോഗസ്ഥരും സംയുക്തമായി സര്‍വേ നടത്തി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതിക്കു വേണ്ടിവരുന്ന റയില്‍വേ ഭൂമിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കെ റയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. 189.6 കിലോമീറ്റര്‍ ദൂരത്തില്‍ 108 ഹെക്ടര്‍ റയില്‍വേ ഭൂമിയാണ് പദ്ധതിക്കു വേണ്ടത്. ഇതിന്‍റെ വിശദാംശങ്ങള്‍ റയില്‍വേ ബോര്‍ഡിന് നല്‍കുന്നതിനായി കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണറയില്‍വേയ്ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ റയില്‍വേ ബോര്‍ഡിന് മുന്നില്‍ എത്തിയിട്ടില്ല. പലതവണ റയില്‍വേ ബോര്‍ഡ് ഇക്കാര്യം ആവശ്യപ്പെട്ട് കെ റയിലിന് കത്തയച്ചു. വിശദാംശങ്ങള്‍ ദക്ഷിണറയില്‍വേയ്ക്ക് കൈമാറിയ കാര്യം കെ റയില്‍ റയില്‍വേ ബോര്‍ഡിനെ അറിയിച്ചു. ഇതോടെ കഴിഞ്ഞ ദിവസം സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ റയില്‍വേ ബോര്‍ഡ് ദക്ഷിണറയില്‍വേക്ക് നിര്‍ദേശം നല്‍കി കത്തയച്ചു.

എന്തുകൊണ്ടാണ് ഭൂമിയുടെ വിവരങ്ങള്‍ ദക്ഷിണ റയില്‍വേ കൈമാറാത്തത് എന്നതില്‍ കെ റയിലിനും വ്യക്തതയില്ല. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പദ്ധതി വൈകിപ്പിക്കുന്നതിന് നടക്കുന്ന ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു. റയില്‍വേ ഭൂമിയുടെ വിശദാംശങ്ങള്‍ ലഭിച്ചാലും ഡി.പി.ആറിന്‍റെ കാര്യത്തില്‍ റയില്‍വേ ബോര്‍ഡ് ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്ന് ഉറപ്പിക്കാനാവില്ല. വീണ്ടും കാലതാമസമുണ്ടാകുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പുതിയ പദ്ധതി അവതരിപ്പിക്കുന്നതിനായി സില്‍വര്‍ലൈനിന്‍റെ ഡി.പി.ആര്‍ പിന്‍വലിക്കാം. അല്ലെങ്കില്‍ ഡി.പി.ആര്‍ അംഗീകരിക്കാനാവില്ലെന്ന് രേഖാമൂലം റയില്‍വേ ബോര്‍ഡ് അറിയിക്കണം. ചുരുക്കത്തില്‍ ഈ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു ഇ.ശ്രീധരന്‍ നല്‍കിയ അതിവേഗ റയില്‍ പദ്ധതിയുടെ ഭാവി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...