മഴ എത്തുന്നത് വൈകുന്നു ; രാജ്യത്ത് മിതമായ കാലാവസ്ഥ തുടരും

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കടുത്ത വേനൽ വിടപറഞ്ഞെങ്കിലും രാജ്യത്ത് മഴ എത്തുന്നത് വൈകുന്നു. വ്യാഴാഴ്ച മഴക്ക് സാധ്യത പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. അതേസമയം അടുത്ത ഏതാനും ദിവസങ്ങളിൽ മിതമായ കാലാവസഥ തുടരും. പകൽ സമയത്ത് ചൂടുള്ള താപനിലയും രാത്രിയിൽ മിതമായ കാലാവസ്ഥയും തുടരുമെന്നും തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്നുള്ള വിപുലീകൃത ഉയർന്ന മർദ സംവിധാനത്തിന്റെ സ്വാധീനത്തിലാണ് നിലവിൽ രാജ്യമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. ഇത് ചൂടുള്ളതും വരണ്ടതുമായ വായുവും വെളിച്ചവും മിതമായ വടക്കുപടിഞ്ഞാറൻ കാറ്റും കൊണ്ടുവരും. കാറ്റ് പൊടിപടലങ്ങൾ സൃഷ്ടിക്കുകയും ഉയർന്ന തിരമാലകൾക്ക് കാരണമാവുകയും ചെയ്യും. അടുത്ത ദിവസങ്ങളിൽ ഉയർന്ന താപനില 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു.

വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ എട്ടു മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. കടൽ നേരിയതോ മിതമായതോ ആയിരിക്കും. രാത്രിയിൽ താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ കുറയും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ശനിയാഴ്ച പകൽ ചൂട് കൂടുതലായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ വീശും. തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. പരമാവധി താപനില 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. കടൽ നേരിയതോ മിതമായതോ ആയിരിക്കും. ശനിയാഴ്ച രാത്രി താപനില 21 നും 23 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 28 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

0
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ്...

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...

ശബരിമല സ്വർണ്ണക്കൊള്ള : ‘ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം’ ; പിഎസ് പ്രശാന്ത്

0
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം...

വിമത എംപിമാരോട് ഏറ്റുമുട്ടി ; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി : പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി...