Thursday, May 16, 2024 7:44 am

വ്യാജ ഏറ്റുമുട്ടലുകളിൽ 8 മാവോയിസ്റ്റുകളെ പിണറായിയുടെ പോലീസ് വധിച്ചെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കേരളത്തിൽ എട്ടു മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് വെടിവച്ചു കൊന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രോഗികളെയും വയോധികരെയും സ്ത്രീകളെയും പോലും വെറുതേ വിട്ടില്ല.

കേന്ദ്ര ഫണ്ട് തട്ടാനുള്ള ക്രൂരകൊലപാതകങ്ങളെന്ന് സിപിഐ പോലും പറഞ്ഞു. കൗമാരക്കാരായ അലനെയും താഹയെയും നരേന്ദ്ര മോദിയുടെ ശൈലിയിൽ യുഎപിഎ ചുമത്തി ജയിലിലടച്ചു. സ്‌റ്റാൻ സ്വാമിയെ മോദി ജയിലിലടച്ചപോലെ ഒരു കുറ്റവും ചെയ്യാത്ത ഈ കൗമാരക്കാരെ പിണറായി സർക്കാർ ജയിലിലടച്ചു. മുഖ്യമന്ത്രി നേരിട്ടു ഭരിച്ച ആഭ്യന്തര വകുപ്പിൽ ഇതുവരെയില്ലാത്ത അഴിമതിയും അക്രമവുമായിരുന്നെന്ന് രമേശ് ആരോപിച്ചു.

കോടതി വിധിയുടെ മറവിൽ ശബരിമലയിൽ 3 തെറ്റുകളാണ് പോലീസ് ചെയ്തത്. ആചാരം ലംഘിക്കാൻ വനിതാ ആക്ടിവിസ്റ്റിന് അകമ്പടി സേവിച്ചത് പോലീസ് ഐജിയാണ്. സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭക്തരെ കണ്ണീരിലാഴ്ത്തി. പോലീസിലെ രാഷ്ട്രീയ അനുകൂലികളെ ഉപയോഗിച്ച് യുവതികളായ 2 ആക്ടിവിസ്റ്റുകളെ ഗൂഢമാർഗത്തിലൂടെ സന്നിധാനത്ത് എത്തിച്ചു. യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്ന് അഭിമാനത്തോടെ മാധ്യമങ്ങളോട് പ്രഖ്യാപിച്ചത് ആരാണെന്ന് രമേശ് ചോദിച്ചു.

വരാപ്പുഴയിലെ ശ്രീജിത്ത്, ഇടുക്കിയിലെ രാജ്കുമാർ തുടങ്ങി നിസ്സഹായരായ മനുഷ്യർ പോലീസ് കസ്റ്റഡിയിൽ മർദനമേറ്റു മരിച്ചു. പിണറായിയിൽ പോലും കസ്റ്റഡി മരണമുണ്ടായി. വാളയാറിൽ പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയ കേസ് അട്ടിമറിച്ചത് പോലീസാണ്. ആ പോലീസുകാർക്കെതിരെ നടപടി എടുത്തില്ല. അവർക്കും കിട്ടി സ്ഥാനക്കയറ്റം. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മാധ്യമപ്രവർത്തകർക്കെതിരെ എവിടെ വച്ചും കേസെടുക്കാൻ കഴിയുന്നതുമായ വിധത്തിൽ പോലീസ് ആക്ട് ഭേദഗതി ചെയ്യാൻ ശ്രമിച്ചു. പോലീസിന്റെ തലപ്പത്തെ വൻ അഴിമതികൾ സിഎജി അക്കമിട്ട് നിരത്തി. എന്നിട്ടും ഒരു നടപടിയുമില്ല.

പാമ്പാടി എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്തെത്തിയ മാതാവ് മഹിജയെ പോലീസ് നടുറോഡിൽ വലിച്ചിഴച്ചു.

പെരിയ ഇരട്ടക്കൊലപാതകം അട്ടിമറിച്ചതിനെ കോടതിതന്നെ രൂക്ഷമായി വിമർശിച്ചു. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികളുടെ പിഎസ്‌സി പരീക്ഷാ തട്ടിപ്പിലും കൃത്യ സമയത്ത് കുറ്റപത്രം നൽകാതെ പ്രതികളെ സഹായിച്ചു– രമേശ് ആരോപിച്ചു.

മുൻപില്ലാത്ത വിധമുണ്ടായ പ്രളയക്കെടുതികൾക്ക് കാരണം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചയാണെന്നും അതെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇക്കാര്യം അന്വേഷിക്കും. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ശാസ്ത്രീയ പഠനങ്ങളിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നേരത്തേ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇതേ നിഗമനത്തിലെത്തി. 54 ലക്ഷം പേരെ ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാവുകയും 433 പേർ മരിക്കുകയും ചെയ്ത മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞതായി രമേശ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ലൊവാക്യൻ പ്രധാനമന്ത്രിക്ക് നേരെ ആക്രമം ; പ്രതി അറസ്റ്റിൽ

0
ബ്രാട്ടിസ്‌ലാവ: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. മന്ത്രിസഭാ യോഗത്തിന് ശേഷം...

ലക്ഷദ്വീപിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിൽ വൻ ക്രമക്കേട് ; ദ്വീപ് നിവാസികൾ പരാതി നൽകി

0
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാ ടിക്കറ്റ് ബുക്കിങ്ങിൽ വൻ ക്രമക്കേടെന്ന് ആരോപണം. ടൂർ...

കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയ നീക്കം നടത്തിയെന്ന് ആക്ഷേപം ; പൗരത്വ ഭേദഗതി ഇന്ന് സുപ്രിംകോടതിയില്‍

0
ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതിക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് ഇന്ന് സുപ്രിംകോടതിയിലെത്തും....

സോളാർ ഉത്പാദകർക്ക് മിച്ചവൈദ്യുതിക്ക് പണം നൽകാതെ വീണ്ടും ബില്ലടയ്ക്കാൻ ആവശ്യം

0
തിരുവനന്തപുരം: സോളാർ ഉത്പാദകർക്ക് മിച്ചവൈദ്യുതിയുടെ പണം നൽകാതെ അവരോട് അടുത്ത ബില്ലിന്...