റാന്നി വലിയ പാലത്തില്‍ ടാറിംങ് പൂര്‍ത്തിയാക്കി ; കാല്‍നട യാത്രക്കാരുടെ സുരക്ഷ ഇല്ലാതായെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഉന്നത നിലവാരത്തില്‍ ടാറിംങ് പൂര്‍ത്തിയാക്കിയപ്പോള്‍ റാന്നി വലിയപാലത്തിലെ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഇല്ലാതായെന്ന് ആരോപണം. റോഡും നടപ്പാതയും ഒരേ ഉയരത്തിലെത്തിയതാണ് സുരക്ഷ ഇല്ലാതാകാന്‍ കാരണം. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയ പാലത്തില്‍ കഴിഞ്ഞ ദിവസമാണ് ടാറിംങ് പൂര്‍ത്തിയായത്.

ബിഎം ആന്‍ഡ് ബിസി ടാറിംങ് പൂര്‍ത്തിയായതോടെ നടപ്പാതയും റോഡും ഒരേ ഉയരത്തിലെത്തി. കൂടാതെ നടപ്പാതയിലെ സ്ലാബുകള്‍ പലതും പൊട്ടിപൊളിഞ്ഞ നിലയിലുമാണ്. വാഹനങ്ങള്‍ വശം കൊടുക്കുന്ന സമയം ടാറിംങിന് വെളിയില്‍ വീല്‍ പോയാല്‍ അപകടം ഉറപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു. വേഗത്തിലെത്തുന്ന വാഹനം വേഗം കുറയ്ക്കാതെ വശം കൊടുക്കുമ്പോള്‍ നടപ്പാതയിലേക്ക് തെന്നി മാറാനും ഒപ്പം നദിയില്‍ പതിക്കാനും സാധ്യത കൂടുതലാണ്.

ഇത് കാല്‍നട യാത്രക്കായുടെ ജീവനും ആപത്താണ്. നടപ്പാത ടാറിംങ്ങില്‍ നിന്നും ഉയര്‍ത്തുകയാണ് ഇതിനുള്ള ഏക പോംവഴി. എന്നാല്‍ അതോടെ പാലത്തിന്‍റെ കൈവരിയുടെ നിശ്ചിത ഉയരം ഇല്ലാതാകുകയും ചെയ്യും. പാലത്തിലെ പഴയ ടാറിംങ് പൊളിച്ചു നീക്കി ടാര്‍ ചെയ്തിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു വെന്ന് നാട്ടുകാര്‍ പറയുന്നു. നടപ്പാതയുടെ സുരക്ഷ നിലനിര്‍ത്താന്‍ അധികൃതരുടെ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...