റാന്നി വലിയ പാലത്തില്‍ ടാറിംങ് പൂര്‍ത്തിയാക്കി ; കാല്‍നട യാത്രക്കാരുടെ സുരക്ഷ ഇല്ലാതായെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഉന്നത നിലവാരത്തില്‍ ടാറിംങ് പൂര്‍ത്തിയാക്കിയപ്പോള്‍ റാന്നി വലിയപാലത്തിലെ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഇല്ലാതായെന്ന് ആരോപണം. റോഡും നടപ്പാതയും ഒരേ ഉയരത്തിലെത്തിയതാണ് സുരക്ഷ ഇല്ലാതാകാന്‍ കാരണം. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയ പാലത്തില്‍ കഴിഞ്ഞ ദിവസമാണ് ടാറിംങ് പൂര്‍ത്തിയായത്.

ബിഎം ആന്‍ഡ് ബിസി ടാറിംങ് പൂര്‍ത്തിയായതോടെ നടപ്പാതയും റോഡും ഒരേ ഉയരത്തിലെത്തി. കൂടാതെ നടപ്പാതയിലെ സ്ലാബുകള്‍ പലതും പൊട്ടിപൊളിഞ്ഞ നിലയിലുമാണ്. വാഹനങ്ങള്‍ വശം കൊടുക്കുന്ന സമയം ടാറിംങിന് വെളിയില്‍ വീല്‍ പോയാല്‍ അപകടം ഉറപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു. വേഗത്തിലെത്തുന്ന വാഹനം വേഗം കുറയ്ക്കാതെ വശം കൊടുക്കുമ്പോള്‍ നടപ്പാതയിലേക്ക് തെന്നി മാറാനും ഒപ്പം നദിയില്‍ പതിക്കാനും സാധ്യത കൂടുതലാണ്.

ഇത് കാല്‍നട യാത്രക്കായുടെ ജീവനും ആപത്താണ്. നടപ്പാത ടാറിംങ്ങില്‍ നിന്നും ഉയര്‍ത്തുകയാണ് ഇതിനുള്ള ഏക പോംവഴി. എന്നാല്‍ അതോടെ പാലത്തിന്‍റെ കൈവരിയുടെ നിശ്ചിത ഉയരം ഇല്ലാതാകുകയും ചെയ്യും. പാലത്തിലെ പഴയ ടാറിംങ് പൊളിച്ചു നീക്കി ടാര്‍ ചെയ്തിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു വെന്ന് നാട്ടുകാര്‍ പറയുന്നു. നടപ്പാതയുടെ സുരക്ഷ നിലനിര്‍ത്താന്‍ അധികൃതരുടെ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

0
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...