Thursday, April 25, 2024 8:59 pm

13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന് അഞ്ച് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സ്വകാര്യ സ്ഥാപനത്തില്‍ പഠനത്തിനെത്തിയ 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന് അഞ്ച് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. ഒല്ലൂര്‍ അഞ്ചേരി മേലിട്ട് അരുണിനെയാണ് (40) തൃശൂര്‍ ജില്ല ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണം.

പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. 2015 ഏപ്രില്‍ ഒമ്പതിനാണ് സംഭവം. അവധിക്കാലത്ത് പഠനാവശ്യത്തിനാണ് കുട്ടി സ്ഥാപനത്തില്‍ ചേര്‍ന്നത്. ഇവിടുത്തെ അധ്യാപകനായ അരുണ്‍ മറ്റു വിദ്യാര്‍ഥികളില്ലാത്ത സമയത്ത് കയറിപ്പിടിക്കുകയായിരുന്നു. ടൗണ്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.കെ മോഹനനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവ ദിവസത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.പി അജയ് കുമാര്‍ ഹാജരായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സി-വിജില്‍ ആപ്പ് ; ജില്ലയില്‍ ലഭിച്ചത് 10,993 പരാതികള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന...

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം ; അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

0
മണ്ണാര്‍ക്കാട് : രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന പി.വി.അന്‍വര്‍ എംഎല്‍എയുടെ...

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു ; രാത്രിയോടെ ബൂത്തുകള്‍ സജ്ജം

0
പത്തനംതിട്ട : ലോക്‌സഭ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള സാധനങ്ങളുടെ...

മൊട്ടുസൂചി, തീപ്പെട്ടി, ബ്ലേയ്ഡ് മുതല്‍ വിവിപാറ്റ് വരെ ബൂത്തുകളിലേക്ക് കൊണ്ടുപോയത് 195 ഇനങ്ങള്‍

0
വോട്ടെടുപ്പിനായി ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത് വോട്ടിംഗ് യന്ത്രങ്ങള്‍ മുതല്‍ മൊട്ടുസൂചിവരെ. വിവിധയിനം...