പത്തനംതിട്ട: പിഞ്ചു ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപെട്ട രണ്ടാനച്ഛൻ അറസ്റ്റിൽ. തമിഴ്നാട് രാജപാളയം സ്വദേശി അലക്സിനെ (23) ആണ് അറസ്റ്റ് ചെയ്തത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും ക്രൂര മർദനങ്ങൾക്ക് ഇരയാക്കിയതായും തെളിഞ്ഞു. സംഭവദിവസത്തിനു മുൻപ് പലപ്പോഴും ഇയാൾ കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കിയിരുന്നതായും തെളിഞ്ഞു. തുടർന്നാണ് പോക്സോ ചുമത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.