യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗുവാഹതി : അസമിലെ കച്ചാറിൽ യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് പത്തു ദിവസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 25ന് പ്രതികൾ രണ്ടു പേരും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും എതിർത്താൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞു.

മൂർച്ചയുള്ള ആയുധം കൊണ്ട് തന്നെ ആക്രമിക്കാൻ ശ്രമിച്ചതായും തല വെട്ടാൻ ശ്രമിച്ചതായും നാല് കൈവിരലുകൾ അറുത്ത് മാറ്റിയതായും യുവതി പറഞ്ഞു. പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയിതില്ലെന്നും പിന്നീട് ധോലായ് പോലീസ് സ്റ്റേഷനിൽ ചെന്ന് വലിയ തർക്കത്തിനൊടുവിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും യുവതി ആരോപിച്ചു. പ്രതികളോട് ഇതുവരെയും പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പോലും ആവശ്യപ്പെട്ടിരുന്നില്ലെന്നും യുവതി ആരോപിച്ചു.

ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പരാതിക്കാരിയായ യുവതിയുടെ രണ്ടാം ഭാര്യയുടെ പിതാവാണ് പ്രതികളിലൊരാൾ. തങ്ങൾക്കെതിരെ കുറ്റം ചാർത്തുകയായിരുന്നെന്നാണ് പ്രതികൾ ആരോപിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും യുവതി പറഞ്ഞ പ്രകാരം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആരോ ഇവരെ കൊല്ലാൻ ശ്രമിച്ചെന്ന് വ്യക്തമാണെന്നും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...