പത്തനംതിട്ട : സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകി താമസമൊരുക്കിയിരുന്ന നഗരത്തിലെ ഷീ ലോഡ്ജിൽ നിരക്ക് വർദ്ധിപ്പിച്ചത് നിരവധി വനിതകളെ ബുദ്ധിമുട്ടിലാക്കി. മുൻപ് 4000 രൂപ ആയിരുന്നു ഒരു മാസം താമസത്തിനും ഭക്ഷണത്തിനും ഒരാളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇപ്പോൾ അത് 5,500 രൂപയായി വർദ്ധിപ്പിച്ചു. നഗരത്തിലെ മറ്റ് സ്വകാര്യ ഹോസ്റ്റലുകളിലും സമാനമായ തുകയാണുള്ളത്. ഷീ ലോഡ്ജിലെ താമസക്കാർ നിർബന്ധമായും ഇവിടുത്തെ ഭക്ഷണം കഴിക്കണമെന്ന നിബന്ധനയും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന് തയ്യാറാകാത്തവർ ലോഡ്ജ് വിട്ടുപോകാനും നിർദേശം നൽകി. വിദ്യാർത്ഥികൾക്കും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീകൾക്കും നിരക്ക് വർദ്ധന വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. പതിനായിരം രൂപയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകൾ വേതനത്തിന്റെ പകുതിയും ഹോസ്റ്റൽ ഫീസായി നൽകേണ്ടിവരും. കോളേജ് വിദ്യാർത്ഥികൾ , സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ്, നഗരസഭ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഇവിടെ താമസിക്കുന്നുണ്ട്. ലോഡ്ജിലെ ഭക്ഷണം കഴിക്കാതെ റൂം വാടക മാത്രം നൽകി താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























