തൃണമൂൽ ‘യഥാർത്ഥ’ അവകാശം ആർക്ക് : മമതാ ബാനർജിക്കും ഋതബ്രത വിഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിനും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജി നയിക്കുന്ന വിഭാഗത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പാര്‍ട്ടിയുടെ ചിഹ്നത്തിലും ആസ്തിയിലും അവകാശം ഉന്നയിച്ച് ഋതബ്രത ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ ചിഹ്നം, ബാങ്ക് അക്കൗണ്ടുകള്‍, സംഘടനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏത് വിഭാഗത്തിന്റെ നിയന്ത്രണത്തിലാകുമെന്ന കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ജൂലായ് ആറിന് വൈകിട്ട് 5.30ന് ഉള്ളില്‍ മറുപടി നല്‍കണമെന്നാണ് ഇരുവിഭാഗങ്ങളോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ട വലിയ തിരിച്ചടിക്ക് പിന്നാലെയാണ് അധികാര തര്‍ക്കം ഉടലെടുത്തത്. ബിജെപി ആദ്യമായി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ മമതയുടെയും അവരുടെ അനന്തരവന്‍ അഭിഷേകിന്റെയും നേതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തൃണമൂലിലെ 80 എംഎല്‍എമാരില്‍ 65 പേരുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനര്‍ജി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.തങ്ങളാണ് യഥാര്‍ത്ഥ തൃണമൂലെന്ന അവകാശവാദം വിമതര്‍ ഉന്നയിക്കുന്നത്. എന്നാല്‍ നിയമസഭ സാമാജികരുടെ എണ്ണമല്ല സംഘടനാ ശക്തിയാണ് പാര്‍ട്ടിയുടെ അധികാരത്തെയും നിയന്ത്രണത്തെയും സ്വാധീനിക്കുന്നതെന്നും അതിനാല്‍ മുന്‍മുഖ്യമന്ത്രിക്കാണ് തൃണമൂലിനെ നയിക്കാന്‍ അര്‍ഹതയെന്നുമാണ് മറുവിഭാഗം വാദിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ മമത ബാനര്‍ജിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിമത പക്ഷം നീക്കിയിരുന്നു. ഹൗറ മണ്ഡലത്തില്‍ നിന്നുള്ള അരൂപ് റോയിയെ പാര്‍ട്ടി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മമതക്ക് പാര്‍ട്ടി ഉപദേശകയായി തുടരാമെന്നായിരുന്നു വിമത പക്ഷത്തിന്റെ നിലപാട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...