പെരിങ്ങനാട് : തൃച്ചേന്ദമംഗലം മഹാദേവർക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ഉത്സവം 14 മുതൽ 22 വരെ നടക്കും. എല്ലാ ദിവസവും രാവിലെ ആറിന് ഗണപതിഹോമം, ജനുവരി 12-ന് രാവിലെ 8.30-ന് വെള്ളിക്കലശം സമർപ്പണം നടക്കും. പ്രതിഷ്ഠാചടങ്ങുകൾ, ഉത്സവം തുടങ്ങിയ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതിനുള്ള 11 വെള്ളിക്കലശങ്ങളാണ് സമർപ്പിക്കുന്നത്. 14-ന് രാവിലെ എട്ടിന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽനിന്ന് ഭദ്രദീപം തെളിച്ച് വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് വൈകീട്ട് ഏഴിന് പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെത്തും.
17-ന് എട്ടിന് മുളപൂജ, 9.30 മുതൽ ബിംബശ്രദ്ധി ക്രിയകൾ, കലശം, 12.30 മുതൽ അന്നദാനം, 6.45-ന് മുളപൂജ, രാത്രി എട്ടിന് കാക്കാരിശ്ശി നാടകം. 18-ന് 8.30 മുതൽ മൃത്യുഞ്ജയഹോമം, 9.30 മുതൽ കലശം, 12.30-ന് അന്നദാനം, 6.45 മുതൽ മുളപൂജ, രാത്രി എട്ടിന് വീണക്കച്ചേരി. 19-ന് രാവിലെ 12.30-ന് അന്നദാനം, 6.30-ന് പ്രഭാഷണം, 8.30 മുതൽ പാഠകം. 20-ന് 9.30 മുതൽ പ്രായശ്ചിത്തഹോമം, 12.30-ന് അന്നദാനം, രാത്രി എട്ടിന് കുത്തിയോട്ടപ്പാട്ടും ചുവടും. 21-ന് ഒൻപതുമുതൽ മരപ്പാണി, പരിവാര പ്രതിഷ്ഠ, 12.30-ന് അന്നദാനം, 6.30-ന് ജലദ്രോണി പൂജ, ശയ്യാപൂജ, എഴുന്നള്ളത്ത്, 6.45 മുതൽ പ്രഭാഷണം, ഒൻപതിന് സംഗീതനിശ. 22-ന് രാവിലെ ആറിന് ആചാര്യ ശ്രേഷ്ഠരെ ആദരിക്കൽ, 7.45 മുതൽ മരപ്പാണി, കലശാലങ്കാര പ്രദക്ഷിണം, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന ഇരുകോൽ പഞ്ചാരിമേളം. രാവിലെ 8.15-നും 9.43-നും മധ്യേ പുനഃപ്രതിഷ്ഠ, അഷ്ടബന്ധകലശം, കലശാഭിഷേകം, സ്തൂപികാ പ്രതിഷ്ഠ, ഉപദേവതാപ്രതിഷ്ഠ, 12.30-ന് അന്നദാനം, അഞ്ചിന് വെച്ചുനമസ്കാരം, 6.45-ന് ശ്രീകോവിൽ സമർപ്പണ സമ്മേളനം. ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊല്ലൂർ മൂകാംബികക്ഷേത്രം മുഖ്യ അർച്ചകൻ സുബ്രഹ്മണ്യ അഡിഗ മുഖ്യാതിഥിയാകും.





























