എ.സി. പൊട്ടിത്തെറിച്ച് മരിച്ചതല്ല – ഉറ്റവരെ പെട്രോളൊഴിച്ച് കൊന്നു ; ദമ്പതിമാര്‍ക്ക് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം എ.സി പൊട്ടിത്തെറിച്ചുള്ള മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തിൽ ദമ്പതിമാർക്ക് വധശിക്ഷ. 2019 ൽ നടന്ന സംഭവത്തിൽ പൂനമല്ലിയിലെ പ്രത്യേക സെഷൻസ് കോടതിയാണ് ദമ്പതിമാർക്ക് വധശിക്ഷയും ഇരട്ടജീവപര്യന്തവും ആറുലക്ഷം രൂപപിഴയും വിധിച്ചത്. ദിണ്ടിവനത്ത് 2019 മേയിലായിരുന്നു സ്വത്തുതട്ടിയെടുക്കാനുള്ള കൂട്ടക്കൊലപാതകം. ഗോവർധൻ, ഭാര്യ ദീപഗായത്രി എന്നിവരാണ് കൊല നടത്തിയത്.

ഗോവർധന്റെ മാതാപിതാക്കളായ രാജ, കലൈശെൽവി, സഹോദരൻ ഗൗതം എന്നിവരെ ഉറങ്ങിക്കിടക്കുമ്പോൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതു എ.സി പൊട്ടിത്തെറിച്ചുണ്ടായ അപകടമാണെന്നാണ് ദമ്പതിമാർ പിന്നീട് പ്രചരിപ്പിച്ചത്. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. സ്വത്തിനുവേണ്ടി ഭാര്യയ്ക്കൊപ്പം ഗോവർധൻ കൊല നടത്തിയതാണെന്നും കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും മെഡിക്കൽ റിപ്പോർട്ടും പ്രതികളെ കുരുക്കിലാക്കി. ദമ്പതിമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി തുടർന്ന് ശിക്ഷയും വിധിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കാവുന്നു ; പ്രകീര്‍ത്തിച്ച് മുജ്തബ ഖമനയി

0
ടെഹ്‌റാൻ : ഹിസ്ബുല്ലയെ പ്രകീര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി....

പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ ; പ്രതിപക്ഷം പിന്തുണച്ചേക്കും

0
ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങൾക്കുമിടെ...

പയ്യന്നൂര്‍ ഒന്നര വയസ്സുകാരന്റെ മരണം ; ഡോ. അഞ്ജലി പൊതുവാളിന്റെ മുൻകൂർ ജാമ്യാപേക്ഷ...

0
തലശ്ശേരി : പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട്...

പാൽക്കുളങ്ങര കൊലപാതകം : വിശാഖിന് വധഭീഷണിയുണ്ടായിരുന്നതായി അമ്മയുടെ പരാതി ; പോലീസിനെതിരെ ഗുരുതര ആക്ഷേപം

0
വഞ്ചിയൂർ: പാൽക്കുളങ്ങരയിൽ വിശാഖ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആക്ഷേപവുമായി കുടുംബം രംഗത്ത്....