ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ ക്രോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളും ആഗോള ഗൂഢാലോചനയുമാണെന്ന ആരോപണവുമായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ അർണബ് ഗോസ്വാമി. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, ബ്രിട്ടീഷ് രാഷ്ട്രീയ നേതാവ് ജെറമി കോർബിൻ, ഹോളിവുഡ് നടൻ ജോൺ കുസാക്ക് എന്നിവർ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നിൽ രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനുള്ള അജണ്ടയാണെന്നും അര്‍ണബ് ഗോസ്വാമി ആരോപിക്കുന്നു. ‘പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഗ്രെറ്റ തുൻബർഗ് രംഗത്തെത്തിയതോടെ സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിലെ വിദേശ ബന്ധം പുറത്തായി. മുൻപ് കർഷക സമരകാലത്തും സമാനമായ രീതിയിൽ വിദേശ ശക്തികൾ ഇന്ത്യയിലെ ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചിരുന്നു. പാകിസ്ഥാൻ- ഖാലിസ്ഥാനി അനുകൂല ഗ്രൂപ്പുകളുമായി ചേർന്ന് ഇന്ത്യയ്ക്കെതിരെ പ്രവർത്തിച്ച ആളാണ് ഗ്രെറ്റ. പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് രാഷ്ട്രീയ നേതാവ് ജെറമി കോർബിൻ തീവ്ര ഇസ്‌ലാമിസ്റ്റാണ്. ഇന്ത്യ വിരുദ്ധ പാകിസ്ഥാൻ ലോബികളുടെ ശബ്ദമായി പ്രവർത്തിക്കുന്നയാളാണ് അദ്ദേഹം’- അര്‍ണബ് ഗോസ്വാമി ആരോപിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























