ആര്യയെയും ഗ്രീഷ്മയെയും കാണാതായതറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് രേഷ്മ ; അവർ വഞ്ചിക്കില്ലെന്ന് വിശ്വാസം…

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂർ : ആര്യ, ഗ്രീഷ്മ എന്നിവരെ കാണാതായെന്നു പോലീസ് അറിയിച്ചപ്പോൾ രേഷ്മ പൊട്ടിക്കരഞ്ഞു. പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയെ (22) അട്ടക്കുളങ്ങര വനിത ജയിലിൽ പോലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. കാമുകനെന്ന പേരിൽ ചാറ്റ് നടത്തിയിരുന്നത് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആയിരിക്കുമെന്ന് സംശയിക്കുന്നതായി സൂചിപ്പിച്ചപ്പോൾ അവർ ഒരു തരത്തിലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു രേഷ്മയുടെ മറുപടി.

ആര്യയുടെ കത്തിൽ രേഷ്മ വഞ്ചിച്ചതായി എഴുതിയിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അവരെ ഒരു തരത്തിലും താൻ വഞ്ചിച്ചിട്ടില്ലെന്നും ആര്യച്ചേച്ചിയുമായി നല്ല അടുപ്പത്തിലായിരുന്നെന്നും രേഷ്മ പറഞ്ഞു. ആര്യയും ഗ്രീഷ്മയും മരിച്ച വിവരം രേഷ്മയെ അറിയിച്ചിട്ടില്ല. ഇരുവരെയും കാണാതായെന്നു മാത്രമാണു സൂചിപ്പിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച വാർത്തകൾ ഒഴിവാക്കിയ പത്രങ്ങളാണ് വായിക്കാൻ നൽകുന്നത്. അതിനാൽ അറസ്റ്റിനു പിന്നാലെയുണ്ടായ സംഭവങ്ങൾ രേഷ്മ അറിഞ്ഞിട്ടില്ല.

ടിക് ടോക്കിനു സമാനമായ മോജോയിൽ ആര്യയും ഗ്രീഷ്മയും സജീവമായിരുന്നെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. മേക്കപ്പ് ചെയ്താണ് ഇരുവരും മോജോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഗ്രീഷ്മയുടെ സുഹൃത്തിനെ സംബന്ധിച്ച വിവരം വീട്ടിൽ അറിഞ്ഞത് രേഷ്മ മുഖേന ആണെന്ന സംശയത്തിൽ ഗ്രീഷ്മയ്ക്ക് രേഷ്മയോടു വിരോധം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

ഇതു രേഷ്മയും സൂചിപ്പിച്ചു. ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കല്ലുവാതുക്കൽ മേവനക്കോണം ആര്യ (23), രേഷ്മ ഭവനിൽ ഗ്രീഷ്മ എന്നിവരാണ് അനന്തു എന്ന പേരിൽ രേഷ്മയുമായി ഫെയ്സ്ബുക്ക് ചാറ്റ് നടത്തിയിരുന്നത്. രേഷ്മയുടെ ഫെയ്സ്ബുക്ക്  അക്കൗണ്ടിന്റെ പാസ്‌വേഡ് ആര്യയ്ക്കും ഗ്രീഷ്മയ്ക്കും അറിയാമായിരുന്നു. ഭർത്താവ് വിഷ്ണു ഗൾഫിൽ പോയ ശേഷം ഒരു യുവാവുമായി രേഷ്മ ഫെയ്സ്ബുക്ക്  മുഖേന സൗഹൃദത്തിലായിരുന്നു. പോലീസ് ഇയാളിൽ നിന്നും മൊഴി എടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...