സപ്ളൈക്കോയുടെ കുറവിലങ്ങാട് ഗോഡൗണില്‍ നിന്ന് 28 ലോഡ് അരി കണ്മാനില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സപ്ളൈക്കോയുടെ കുറവിലങ്ങാട് ഗോഡൗണില്‍ നിന്ന് 28 ലോഡ് അരി കാണാതെ പോയി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് മനസ്സിലാക്കിയത്. സംഭവത്തില്‍ ഗോഡൗണ്‍ മാനേജര്‍ ബിനോയ് നൈനാനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 27ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം അരി ആവിയായിപ്പോയി എന്ന് കണ്ടെത്തിയത്.

കൊവിഡ് കാരണം ഗോഡൗണില്‍ പരിശോധന നടന്നിട്ട് നാളുകള്‍ കുറേയായി. മാര്‍ച്ചിലാണ് അവസാനമായി പരിശോധന നടത്തുകയുണ്ടായത്. അതിന് ശേഷമുള്ള കാലത്തെ കണക്കിലാണ് വ്യത്യാസം വന്നിരിക്കുന്നത്. എട്ട് മാസം കൊണ്ട് ഘട്ടം ഘട്ടമായി അരി കടത്തിയതാകാമെന്നാണ് കരുതുന്നത്. സ്വകാര്യ മില്ലുകള്‍ക്ക് മറിച്ചു കൊടുത്തതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ബിനോയ് നൈനാന് സ്ഥലംമാറ്റത്തെ തുടര്‍ന്ന് പുതിയ ഗോഡൗണ്‍ മാനേജര്‍ ചാര്‍ജെടുക്കാനിരിക്കേയാണ് ക്രമക്കേട് കണ്ടെത്തിയത്. മഴസമയത്ത് വെള്ളംകയറി അരിയും പയറും അടക്കം 30 ലോഡ് സാധനങ്ങള്‍ നശിച്ചിരുന്നു. എന്നാല്‍, ഇവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...