സപ്ളൈക്കോയുടെ കുറവിലങ്ങാട് ഗോഡൗണില്‍ നിന്ന് 28 ലോഡ് അരി കണ്മാനില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സപ്ളൈക്കോയുടെ കുറവിലങ്ങാട് ഗോഡൗണില്‍ നിന്ന് 28 ലോഡ് അരി കാണാതെ പോയി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് മനസ്സിലാക്കിയത്. സംഭവത്തില്‍ ഗോഡൗണ്‍ മാനേജര്‍ ബിനോയ് നൈനാനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 27ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം അരി ആവിയായിപ്പോയി എന്ന് കണ്ടെത്തിയത്.

കൊവിഡ് കാരണം ഗോഡൗണില്‍ പരിശോധന നടന്നിട്ട് നാളുകള്‍ കുറേയായി. മാര്‍ച്ചിലാണ് അവസാനമായി പരിശോധന നടത്തുകയുണ്ടായത്. അതിന് ശേഷമുള്ള കാലത്തെ കണക്കിലാണ് വ്യത്യാസം വന്നിരിക്കുന്നത്. എട്ട് മാസം കൊണ്ട് ഘട്ടം ഘട്ടമായി അരി കടത്തിയതാകാമെന്നാണ് കരുതുന്നത്. സ്വകാര്യ മില്ലുകള്‍ക്ക് മറിച്ചു കൊടുത്തതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ബിനോയ് നൈനാന് സ്ഥലംമാറ്റത്തെ തുടര്‍ന്ന് പുതിയ ഗോഡൗണ്‍ മാനേജര്‍ ചാര്‍ജെടുക്കാനിരിക്കേയാണ് ക്രമക്കേട് കണ്ടെത്തിയത്. മഴസമയത്ത് വെള്ളംകയറി അരിയും പയറും അടക്കം 30 ലോഡ് സാധനങ്ങള്‍ നശിച്ചിരുന്നു. എന്നാല്‍, ഇവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...