‘അമ്മ’യിലെ പോര് മുറുകുന്നു; അൻസിബ മൊഴി നൽകി, ലക്ഷ്മി പ്രിയ ജൂൺ 1-ന് ഹാജരാകണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരും ഒടുവിൽ പോലീസ് സ്റ്റേഷന്റെ പടികടന്ന് ശക്തമായ നിയമനടപടികളിലേക്ക്. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ വെച്ച് തനിക്ക് ക്രൂരമായ അധിക്ഷേപവും മോശം അനുഭവവും നേരിടേണ്ടി വന്നെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മെയ് 31-ന് രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയ അൻസിബ, എസിപി മനോജ് കുമാറിന് മുന്നിൽ വിശദമായ മൊഴി രേഖപ്പെടുത്തി.

ഇതിന് പിന്നാലെ, പരാതിക്ക് ആസ്പദമായ സംഭവത്തിൽ ആരോപണവിധേയയായ നടി ലക്ഷ്മിപ്രിയയോട് ജൂൺ 1-ന് രാവിലെ 11 മണിക്ക് എസിപി ഓഫീസിൽ ഹാജരാകാൻ പോലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ വെച്ച് വനിതാ സെൽ എസ്ഐ രേഷ്മയിൽ നിന്നും നടി ലക്ഷ്മിപ്രിയയിൽ നിന്നും നേരിട്ട മാനസിക പീഡനങ്ങളെയും അധിക്ഷേപങ്ങളെയും കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരാതി ഡിജിപിക്കും തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും കൈമാറുകയായിരുന്നു.

സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃക്കാക്കര എസിപിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മെയ് 31-ന് അൻസിബയുടെ മൊഴിയെടുത്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൊഴി നൽകി പുറത്തിറങ്ങിയ അൻസിബ മാധ്യമങ്ങളെ കണ്ടിരുന്നു. തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും കൃത്യമായി എസിപിയെ ധരിപ്പിച്ചിട്ടുണ്ടെന്നും, നടൻ ടിനി ടോമിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന കാര്യം തന്റെ അഭിഭാഷകനുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കൂ എന്നും അൻസിബ വ്യക്തമാക്കി.
അൻസിബയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ വിശദമായ പ്രാഥമിക അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

പരാതിയിലെ ആരോപണവിധേയരായ നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മ എന്നിവരുടെ മൊഴികൾ മെയ് 31-ന് രേഖപ്പെടുത്തുമെന്ന് എസിപി മനോജ് കുമാർ അറിയിച്ചു. അൻസിബയ്ക്ക് പോലീസ് സ്റ്റേഷനിൽ വെച്ച് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും, രണ്ട് ഭാഗത്തുനിന്നുമുള്ള മൊഴികൾ രേഖപ്പെടുത്തിയ ശേഷം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും എസിപി കൂട്ടിച്ചേർത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളി

0
കോഴിക്കോട് : കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ...

ഷാൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറിൽ കുരുങ്ങി ; തൃശൂരിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

0
പുതുരുത്തി : സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക്...

കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത , സിഎജി റിപ്പോർട്ട് സഭയിൽ

0
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം....