റോഡ് നിര്‍മ്മാണ രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ജില്ലയില്‍ റോഡ് നിര്‍മ്മാണ രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. നവീകരിച്ച തൊടുപുഴ – പുളിയന്‍മല റോഡിന്റെ പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി പോലുള്ള ഫണ്ടുകള്‍ ഉപയോഗിച്ച്‌ റോഡുകള്‍ നിലവാരമുള്ളവയായിമാറ്റുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് വികസന രംഗത്തെ സൂചികയില്‍ നമ്മുടെ സംസ്ഥാനത്തെ ഏറെ മുന്നില്‍ എത്തിക്കും. നിലവില്‍ തൊടുപുഴ – പുളിയന്‍മല റോഡിന്റെ 39 കിലോ മീറ്റര്‍ ദൂരമായ പാറമടവരെയാണ് നവീകരിച്ചിരിക്കുന്നത്. പാറമട മുതലുള്ള നവീകരണത്തിനായി 2 കോടി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്ജ് കെ.കെ ഷാമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ്, വൈസ് പ്രസിഡന്റ് ഗീതാ തുളസീധരന്‍, ജില്ലാ വികസന സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, അറക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി തോമസ്, ഷിബു ജോസഫ്, ടോമി വാളികുളം, സിന്ധു പി.എസ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശൈലേന്ദ്രന്‍ യു.എം എന്നിവര്‍ സംസാരിച്ചു.

തൊടുപുഴ, കോട്ടയം, മൂലമറ്റം, മുട്ടം എന്നിവിടങ്ങളില്‍ നിന്നും ഇടുക്കി ജില്ലാ ആസ്ഥാനത്തേക്ക് എത്തിച്ചേരുവാനുള്ള ഏറ്റവും പ്രധാന പാതയാണ് തൊടുപുഴ – പുളിയന്‍മല റോഡ്. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി ഡാമിലേക്കും ഏളുപ്പത്തില്‍ എത്താനാകും. റോഡിന്റെ 33 കിലോമീറ്റര്‍ ദൂരത്തില്‍ നവീകരണത്തിനായി അഞ്ച് കോടി രൂപയ്ക്കാണ് 2020ല്‍ ഭരണാനുമതി ലഭിച്ചത്. ഇതുപയോഗിച്ച്‌ റോഡിലെ അറ്റകുറ്റപണികള്‍, കലുങ്കുകളുടെ നിര്‍മ്മാണം, വശങ്ങളിലെ സംരക്ഷണഭിത്തികള്‍, ഓടകളുടെ നിര്‍മ്മാണം, റോഡ് മാര്‍ക്കിങ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍ എന്നിവ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

മുറിഞ്ഞപുഴ – മതമ്പ റോഡിന് മൂന്നു കോടി രൂപ കൂടി അനുവദിച്ചതായി വാഴൂര്‍ സോമന്‍ എംഎല്‍എ. നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നവീകരിച്ച മുറിഞ്ഞപുഴ – മതമ്പ റോഡിന്റെ ഉദ്ഘാടനം ചടങ്ങില്‍ കണയങ്കവയലില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം മേഖലയിലെ റോഡുകള്‍ പലതും തകര്‍ന്നു കിടക്കുകയാണെന്നും അവയെല്ലാം ത്രിതല പഞ്ചായത്ത് മുഖേനയും പിഡബ്‌ള്യുഡി മുഖേനയും പി.എം.ജി.എ.സ്.വൈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചും നവീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികായണെന്നും എംഎല്‍എ പറഞ്ഞു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ് അധ്യക്ഷത വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, ട്രാക്കോ കേബിള്‍ ചെയര്‍മാന്‍ അഡ്വ.അലക്‌സ് കോഴിമല, ഇകെ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...