പച്ചക്കറിക്കൊപ്പം പഴങ്ങളുടെ കലവറയാകാൻ വട്ടവട ; ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ ഇനി പഴക്കൃഷിയും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തമിഴ്‌നാട്ടില്‍ നിന്ന് ചേക്കേറിയ ആയിരങ്ങളാണ് വട്ടവടയില്‍ പച്ചക്കറി ക്യഷി ആദ്യമായി ആരംഭിക്കുന്നത്. തുടര്‍ന്ന് ജില്ലയിലെയും സംസ്ഥാനത്തെയും ചില കുത്തക മുതലാളിമാര്‍ ഇവരെ കബളിപ്പിച്ച് ഭൂമികള്‍ പാട്ടവ്യവസ്ഥയില്‍ കൈയ്യിലാക്കി ഗ്രാന്റീസ് മരങ്ങള്‍ വ്യാപകമായി വെച്ചുപിടിപ്പിച്ചു.

ചെങ്കുത്തായ മലയടിവാരങ്ങളിലും ചെരുവുകളിലും മരങ്ങള്‍ വളര്‍ന്നതോടെ പാവങ്ങളായ വ്യവസായികളുടെ തോട്ടങ്ങളില്‍ വെള്ളത്തിന് ക്ഷാമം നേരിട്ടു. ഇതോടെ പലരുടെയും ക്യഷിയിടങ്ങള്‍ വറ്റിവരണ്ടു. ക്യഷി മൂന്നിലൊന്നായി കുറഞ്ഞു. ഇപ്പോള്‍ 30 ശതമാനമാണ് വട്ടവടയില്‍ പച്ചക്കറി ക്യഷി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സര്‍ക്കാരിന്റെ നേത്യത്വത്തില്‍ മരങ്ങള്‍ വെട്ടിനീക്കാന്‍ നടപടികള്‍ ആരംഭിച്ചു.

ചിലര്‍ പട്ടയഭൂമിയില്‍ നിന്നും മരങ്ങള്‍ വെട്ടിനീക്കാനും തുടങ്ങി. എന്നാല്‍ സര്‍ക്കാര്‍ ഭൂമികളില്‍ നിന്നും മരങ്ങള്‍ വെട്ടുന്നതായി ആരോപണം ഉയര്‍ന്നതോടെ 2013 ല്‍ നിവേദിത പി. ഹരനെ അന്വേഷണത്തിന് നിയോഗിച്ചു. ഇവര്‍ മരങ്ങള്‍ വെട്ടുന്നതിന് പൂര്‍ണ്ണമായി നിരോധനം ഏര്‍പ്പെടുത്തി.

2019 ല്‍ കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്ന മരങ്ങള്‍ വെട്ടിനീക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രളയവും പിന്നാലെ കൊവിഡും പിടുമുറുക്കിയതോടെ മരവെട്ടിന്റെ വേഗത കുറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മരങ്ങള്‍ വെട്ടാന്‍ ആളുകള്‍ എത്തി. 5000 ഏക്കറിലെ ഗ്രാന്റീസ് മരങ്ങള്‍ മുറിച്ച് മാറ്റി പകരം ഓറഞ്ച് ആപ്പിള്‍ സബര്‍ജില്ലി പാഷന്‍ ഫ്രൂട്ട്, സീത പഴം തുടങ്ങിയവ നട്ടുപിടിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...