Friday, April 19, 2024 9:08 pm

വാടകക്കെടുത്ത ആഡംബര വാഹനങ്ങള്‍ പണയംവെച്ച്‌ പണം തട്ടുന്ന അഞ്ചംഗസംഘം പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : വാടകക്കെടുത്ത ആഡംബര വാഹനങ്ങള്‍ പണയംവെച്ച്‌ പണം തട്ടുന്ന അഞ്ചംഗസംഘത്തെ ജില്ല പോലീസ് മേധാവി ആര്‍. ആദിത്യയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കുന്നംകുളം അസിസ്റ്റന്റ്  പോലീസ് കമ്മീഷണര്‍ ടി.എസ്. സിനോജി‍ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ചിറ്റഞ്ഞൂര്‍ കാവിലക്കാട് കോഴിപ്പറമ്പില്‍ വീട്ടില്‍ വിപിന്‍ (32), നടത്തറ ചുളയില്ല പ്ലാക്കല്‍ വീട്ടില്‍ ഷെറിന്‍ തോമസ് (31), കാണിപ്പയ്യൂര്‍ ചെന്നെങ്ങാട്ടു വീട്ടില്‍ അമീര്‍ മുഹമ്മദ് (36), ചൊവ്വന്നൂര്‍ അമ്മാട്ട് വീട്ടില്‍ സുരേഷ് (മാമു-44) , തിരൂര്‍ പഞ്ഞന്‍ വീട്ടില്‍ മാര്‍ഷല്‍ (25) എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചിറളയം സ്വദേശി ഏറത്ത് വീട്ടില്‍ ഷനില്‍കുമാറി‍ന്റെ  പരാതിയിലാണ് അറസ്റ്റ്.

Lok Sabha Elections 2024 - Kerala

വിപിന്‍ 15 ദിവസം ഉപയോഗിക്കാനെന്ന് പറഞ്ഞ് ഷാനില്‍ കുമാറി‍ന്റെ  സ്വിഫ്റ്റ് കാര്‍ വാടകക്ക് വാങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും വാഹനത്തെക്കുറിച്ച്‌ യാതൊരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേരളത്തി‍ന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നു വാഹനങ്ങള്‍ വാടകക്കെടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ വാഹനങ്ങള്‍ വാടകക്കെടുത്ത് പണം തട്ടിയ സംഭവത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി വിപിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ബാക്കി പ്രതികളെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്.

തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംസ്ഥാനത്തി‍ന്റെ വിവിധഭാഗങ്ങളില്‍ പ്രതികള്‍ വാടകക്കെടുത്ത വാഹനങ്ങള്‍ പണയപ്പെടുത്തി പണം തട്ടുന്നതിനെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത്. കുറഞ്ഞ ദിവസത്തിനെന്ന് പറഞ്ഞ് വാഹനങ്ങള്‍ വാടകക്കെടുത്ത് വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പണയം വെക്കും. തുടര്‍ന്ന് വാഹന ഉടമ വിളിക്കുമ്പോള്‍ അടുത്തദിവസം തന്നെ വാഹനങ്ങള്‍ എത്തിക്കാമെന്ന് പറയുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് പ്രതികള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തില്‍ സി.ഐ വി.സി. സൂരജ്, എസ്.ഐമാരായ അനുരാജ്, ഗോപിനാഥന്‍, ഷക്കീര്‍ അഹമ്മദ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ അബ്ദുല്‍ റഷീദ്, സുജിത്ത്, മെല്‍വിന്‍, രവികുമാര്‍, ഷിബിന്‍ എന്നിവരും ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സി-വിജില്‍ : ജില്ലയില്‍ ലഭിച്ചത് 8631 പരാതികള്‍ ; 8471 പരിഹാരം

0
പത്തനംതിട്ട : സി-വിജിലിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 8631 പരാതികള്‍. ഇതില്‍...

തമിഴ്നാട്, കര്‍ണാടക വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി

0
തിരുവനന്തപുരം : കേരളത്തില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും...

വിഎഫ്സി പ്രവര്‍ത്തനം നാളെ (20) അവസാനിക്കും

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാം… ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി…

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കാന്‍ വോട്ടര്‍...