വാടകക്കെടുത്ത ആഡംബര വാഹനങ്ങള്‍ പണയംവെച്ച്‌ പണം തട്ടുന്ന അഞ്ചംഗസംഘം പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : വാടകക്കെടുത്ത ആഡംബര വാഹനങ്ങള്‍ പണയംവെച്ച്‌ പണം തട്ടുന്ന അഞ്ചംഗസംഘത്തെ ജില്ല പോലീസ് മേധാവി ആര്‍. ആദിത്യയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കുന്നംകുളം അസിസ്റ്റന്റ്  പോലീസ് കമ്മീഷണര്‍ ടി.എസ്. സിനോജി‍ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ചിറ്റഞ്ഞൂര്‍ കാവിലക്കാട് കോഴിപ്പറമ്പില്‍ വീട്ടില്‍ വിപിന്‍ (32), നടത്തറ ചുളയില്ല പ്ലാക്കല്‍ വീട്ടില്‍ ഷെറിന്‍ തോമസ് (31), കാണിപ്പയ്യൂര്‍ ചെന്നെങ്ങാട്ടു വീട്ടില്‍ അമീര്‍ മുഹമ്മദ് (36), ചൊവ്വന്നൂര്‍ അമ്മാട്ട് വീട്ടില്‍ സുരേഷ് (മാമു-44) , തിരൂര്‍ പഞ്ഞന്‍ വീട്ടില്‍ മാര്‍ഷല്‍ (25) എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചിറളയം സ്വദേശി ഏറത്ത് വീട്ടില്‍ ഷനില്‍കുമാറി‍ന്റെ  പരാതിയിലാണ് അറസ്റ്റ്.

വിപിന്‍ 15 ദിവസം ഉപയോഗിക്കാനെന്ന് പറഞ്ഞ് ഷാനില്‍ കുമാറി‍ന്റെ  സ്വിഫ്റ്റ് കാര്‍ വാടകക്ക് വാങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും വാഹനത്തെക്കുറിച്ച്‌ യാതൊരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേരളത്തി‍ന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നു വാഹനങ്ങള്‍ വാടകക്കെടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ വാഹനങ്ങള്‍ വാടകക്കെടുത്ത് പണം തട്ടിയ സംഭവത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി വിപിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ബാക്കി പ്രതികളെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്.

തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംസ്ഥാനത്തി‍ന്റെ വിവിധഭാഗങ്ങളില്‍ പ്രതികള്‍ വാടകക്കെടുത്ത വാഹനങ്ങള്‍ പണയപ്പെടുത്തി പണം തട്ടുന്നതിനെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത്. കുറഞ്ഞ ദിവസത്തിനെന്ന് പറഞ്ഞ് വാഹനങ്ങള്‍ വാടകക്കെടുത്ത് വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പണയം വെക്കും. തുടര്‍ന്ന് വാഹന ഉടമ വിളിക്കുമ്പോള്‍ അടുത്തദിവസം തന്നെ വാഹനങ്ങള്‍ എത്തിക്കാമെന്ന് പറയുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് പ്രതികള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തില്‍ സി.ഐ വി.സി. സൂരജ്, എസ്.ഐമാരായ അനുരാജ്, ഗോപിനാഥന്‍, ഷക്കീര്‍ അഹമ്മദ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ അബ്ദുല്‍ റഷീദ്, സുജിത്ത്, മെല്‍വിന്‍, രവികുമാര്‍, ഷിബിന്‍ എന്നിവരും ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...