ശബരിമല റോഡ് വികസനത്തിന് അനുവദിച്ചത് 1107 കോടി രൂപ : മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ശബരിമല റോഡ് വികസനത്തിന് നാലുവര്‍ഷത്തിനുള്ളില്‍ 1107.24 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഞ്ഞക്കടമ്പ് – മാവനാല്‍ – ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍ – ആനകുത്തി – കുമ്മണ്ണൂര്‍ – കല്ലേരി റോഡ് നിര്‍മാണോദ്ഘാടനം കുമ്മണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
35,000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത്. 8200 കിലോമീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. നിര്‍മാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നല്‍കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുതിയ റോഡ് പ്രയോജനകരമാകും. പൊതുമരാമത്ത് വകുപ്പിന്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തില്‍ ഒറ്റ ദിവസം കൊണ്ട് നിര്‍വഹിക്കുന്നത്.

ജില്ലയിലെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിനായി. പുനലൂര്‍ – മൂവാറ്റുപുഴ റോഡ് നവീകരിച്ചു. നാലുവര്‍ഷത്തിനിടെ പകുതിയിലധികം റോഡുകളും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് മാറി. നൂറു ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിലായ പഞ്ചായത്താണ് ആരുവാപ്പുലം എന്നും മന്ത്രി പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ വലിയ മാറ്റം സാധ്യമായെന്ന് അധ്യക്ഷത വഹിച്ച കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് റോഡ് നിര്‍മ്മാണം 14 കോടി രൂപ ചെലവില്‍ പുരോഗമിക്കുന്നു. വനത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ ടൂറിസം സാധ്യത പരിശോധിക്കുമെന്നും എംഎല്‍എ പറഞ്ഞു.

18 കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മാണം. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, വി റ്റി അജോ മോന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍, സ്ഥിരം സമിതി അധ്യക്ഷരായ പി സിന്ധു, വി ശ്രീകുമാര്‍, ഷീബ സുധീര്‍, അംഗംങ്ങളായ വി കെ രഘു, മിനി രാജീവ്, ജി ശ്രീകുമാര്‍, ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാല്‍, രഘുനാഥ് ഇടത്തിട്ട, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആഷിഷ് ലാല്‍, റഷീദ് മുളന്തറ, സാദിഖ് കുമ്മണ്ണൂര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എംജി മുരുകേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

2005 ഏപ്രില്‍ ഒന്ന് മുതല്‍ 2016 പുറത്തിറങ്ങിയ വാഹനങ്ങളിലെ പാര്‍ട്‌സുകള്‍ മാറ്റേണ്ടി വരുമെന്ന് മന്ത്രി...

0
ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഘടകങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി...

കെ ഡിസ്കിലെ ജീവനക്കാരെ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയുടെ കത്ത്

0
തിരുവനന്തപുരം: മുന്‍ഗണനാ പദ്ധതികളുടെയും വകുപ്പുകളുടെയും ഏകോപനത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സിപിഎംഡിയിലേയ്ക്ക്...

കോടികളുടെ മരുന്ന് ഉപയോഗശൂന്യമായതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി ; 10 വർഷത്തെ ഇടപാടുകൾ പരിശോധിക്കും

0
തിരുവനന്തപുരം : സംസ്ഥാനത്ത് വെയർഹൗസുകളിൽ സൂക്ഷിച്ച കോടികളുടെ മരുന്ന് ഉപയോഗശൂന്യമായ സംഭവത്തിൽ...

ഇന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തിയില്ല ; പ്രതിപക്ഷബഹളത്തെ തുടർന്ന് സഭ രണ്ട് മണിവരെ...

0
ന്യൂഡൽഹി : അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും...