ന്യൂഡൽഹി : റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനോട് അഭ്യര്‍ഥിച്ചു.
രൂക്ഷമായ വിലയിടിവു വന്നപ്പോൾ കർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. വില അമിതമായി താഴോട്ടു പോയി കിലോയ്ക്ക് 90 രൂപ വരെ എത്തിയിരുന്നു. ഉല്‍പ്പാദന ചിലവ് അമിതമായി വർദ്ധിച്ചപ്പോഴാണ് ക൪ഷക൪ ഈ വിഷമം നേരിടേണ്ടി വന്നത്. റബ്ബര്‍ ഉത്പാദനം പൂ൪ണ്ണമായും നി൪ത്തണ്ട അവസരത്തിൽ വില അൽപം കൂടിയെങ്കിലും ഏത് സമയത്തും വില കുത്തനെ ഇടിയാൻ ഉള്ള സാധ്യതയുണ്ടെന്ന് പി.സി. തോമസ് പറഞ്ഞു.
സ്വാഭാവിക റബ്ബറിന് കിലോയ്ക്ക് 250 രൂപ എങ്കിലും കിട്ടിയാൽ മാത്രമേ കർഷകനു ന്യായമായി പിടിച്ചു നൽകാനാവു എന്നും, റബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പി.സി തോമസ് നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.