മോസ്കോ: ഇറാനെതിരായ യുഎസ്- ഇസ്രയേൽ ആക്രമണത്തെ വിമർശിച്ച് റഷ്യയും ചൈനയും. ഇറാൻ ആണവായുധമുണ്ടാക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നാണ് റഷ്യയുടെ വിമർശനം. അതേസമയം ഇറാനെതിരായ സംയുക്ത ആക്രമണം ഉടനടി നിർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിന്റെ ഇടയിലാണ് മുന്നറിയിപ്പില്ലാതെ ഇറാനെ ആക്രമിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിമർശിച്ചു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയമായുള്ള ചർച്ചയിലാണ് ചൈനയുടെ വിമർശനം. ഇസ്രയേലിൻ്റെ സുരക്ഷയെ കുറിച്ചും ചൈന ആശങ്ക അറിയിച്ചു.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സ്വീകരിച്ച സൈനിക നടപടിയിൽ ചൈന കടുത്ത അതൃപ്തി അറിയിച്ചു. ഇസ്രയേൽ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് വാങ് യി ചൈനയുടെ പ്രതികരണം അറിയിച്ചത്. ബലപ്രയോഗത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഇത് സംഘർഷത്തെ വലുത്താക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ചൂണ്ടികാട്ടി.



























