ടെഹ്റാൻ : ഇസ്രായേൽ – അമേരിക്കൻ ആക്രമണങ്ങളിൽ പ്രതിസന്ധി നേരിടുന്ന ഇറാന് മാനുഷിക സഹായവുമായി റഷ്യ രംഗത്തെത്തി. ഇറാന് ഇത്തരത്തിൽ സഹായം എത്തിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. 13 ടണ്ണിലധികം മരുന്നുകളും മറ്റ് മെഡിക്കൽ സാമഗ്രികളുമായി റഷ്യയുടെ ഐ എൽ 76 വിമാനം അസർബൈജാനിൽ എത്തിച്ചേർന്നു. ഇവിടെ നിന്നാണ് സഹായം ഇറാനിലെ അധികൃതർക്ക് കൈമാറുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മീർ പുടിന്‍റെ ഉത്തരവ് പ്രകാരമാണ് ഇറാനുള്ള മാനുഷിക സഹായവുമായി ഐ എൽ 76 വിമാനം അസർബൈജാനിലെത്തിയത്.
ഇറാൻ സന്ദർശിച്ച അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ എ ഇ എ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് കൂടിക്കാഴ്ച നടത്തി. ഇറാനിലെ സമാധാനപരമായ ആണവ നിലയങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ റഷ്യ ശക്തമായി അപലപിച്ചു.






























