സാവാര്യയുടെ മരണം : കേസ് ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യം ; ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത് (21) കൊല്ലപ്പെട്ട കേസിൽ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം ഹരിപ്പാട് എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടാണ് ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ സഹിതം ഡിജിപിക്കു കൈമാറിയത്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട കേസുകൾ സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന ഡിജിപിയുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക അന്വേഷണം നടത്തിയ ഹരിപ്പാട് പോലീസ് കഴിഞ്ഞ ദിവസം സാവരിയയുടെ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു.

കൊല്ലപ്പെടുമ്പോൾ സാവരിയ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പ്, സാവരിയുടെ ലാപ്ടോപ്, മൃതദേഹത്തിന്റെ ചിത്രങ്ങൾ എന്നിവ പോലീസ് ഹരിപ്പാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഉസ്ബെക്കിസ്ഥാൻ പോലീസ് അധികൃതരിൽനിന്ന് സാവരിയയുടെ ബന്ധുക്കൾ മൃതദേഹത്തിനൊപ്പം ഏറ്റുവാങ്ങിയ ഈ വസ്തുക്കൾ കഴിഞ്ഞ ദിവസം പോലീസിനു കൈമാറിയിരുന്നു. ലാപ്ടോപ്പിന്റെ ഒരു ഭാഗം പൊട്ടിയ നിലയിലാണ്. ഇത് ഉപയോഗിച്ചാണോ പ്രതി സാവരിയയെ മർദിച്ചിതെന്നു കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്നു പോലീസ് പറഞ്ഞു. പ്രതിയായ മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുൽ അനം (22) സാവരിയയെ മുൻപും ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്നു ബന്ധുക്കൾ പോലീസിനു മൊഴി നൽകി. മൃതദേഹത്തിൽ നിറയെ മുറിവുകളും ചതവുകളുമുണ്ട്.

ഇതു നേരത്തേ ഉണ്ടായതാകാനാണു സാധ്യത. സദറുൽ അനമിന്റെ മാതാപിതാക്കൾ സാവരിയയെ നിരന്തരം ഫോണിൽ ബന്ധപ്പെടുമായിരുന്നുവെന്നും ഇവരെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സാവരിയുടെ ബന്ധുക്കൾ പോലീസിനോട് ആവശ്യപ്പെട്ടു. ഈ മാസം മൂന്നിനാണ് സാവരിയ കൊല്ലപ്പെട്ടത്. രണ്ടിനാണ് സാവരിയയെ അവസാനമായി ഫോണിൽ ബന്ധപ്പെട്ടതെന്നും ബന്ധുക്കൾ പോലീസിനെ അറിയിച്ചു. അതിനുശേഷം വാട്സാപ്പിൽ അയച്ച മെസേജുകൾ കണ്ടിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഇൗ സമയത്ത് മൊബൈൽ ഫോൺ പ്രതിയായ സാദുറൽ അനമിന്റെ കയ്യിലായിരുന്നോ എന്നു സംശയമുണ്ടെന്നും ബന്ധുക്കളുടെ മൊഴിയിലുണ്ട്. സാവരിയ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപ പരാമർശം : രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

0
ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ...

ഭോജ്ശാല കമാൽ മൗല മസ്ജിദ് അവകാശത്തർക്കം : നിസ്കാരത്തിന് താൽക്കാലിക അനുമതി നൽകി സുപ്രീം...

0
ന്യൂഡൽഹി : അവകാശത്തർക്കം നിലനിൽക്കുന്ന മധ്യപ്രദേശ് ഭോജ്ശാല കമാൽ മൗല മസ്ജിദിനു...