ശബരിമുദ്രയുമായി സന്നിധാന കത്തുകള്‍ ; പതിനെട്ടാംപടിയും അയ്യപ്പനും ചേരുന്ന തപാല്‍മുദ്രയാണിവിടുത്തെ പ്രത്യേകത

For full experience, Download our mobile application:
Get it on Google Play

ശബരിമല : പോസ്റ്റ്കാര്‍ഡും ഇന്‍ലന്‍റും കവറു ഉപയോഗിച്ച് വിശേഷങ്ങളും വാര്‍ത്തകളും ദൂരെദേശങ്ങളിലുള്ളവര്‍ക്ക് കൈമാറിയ തപാല്‍കാലത്തെ കുറിച്ച് പുതുതലമുറയ്ക്ക് അറിയണമെന്നില്ല. മൊബൈല്‍ഫോണ്‍, എസ്.എം.എസ്, ചാറ്റിങ് ആപ്പുകളും ഇ-മെയിലും നിറഞ്ഞാടുന്ന വാര്‍ത്താവിനിമയ വിസ്ഫോടനകാലത്ത് കത്തെഴുതുകയെന്നത് തീര്‍ത്തും മറന്ന് തുടങ്ങിയ കാര്യമാണ്. എന്നാല്‍ ശബരിമലസന്നിധാനത്ത് അതല്ല സ്ഥിതി. ഇവിടെയെത്തുന്ന ഭക്തരിലേറെപേരും മാളികപ്പുറത്തിനടുത്തുള്ള തപാല്‍ ആഫീസില്‍ എത്തി, പ്രിയപ്പെട്ടവര്‍ക്ക് കത്തെഴുതുന്നു. കവറുകളും കാര്‍ഡുകളും വാങ്ങിക്കൊണ്ടുപോവുകയും അവ നിധിപോലെ സൂക്ഷിക്കുകയും ചെയ്യുന്നു. തപാല്‍ഓഫിസിനോടോ, കത്തെഴുതുന്നതിനോ ഉള്ള പ്രണയമല്ല മറിച്ച് ആ കത്തുകളില്‍ പതിയ്ക്കുന്ന തപാല്‍മുദ്രയോടുള്ള ഭക്തിയാണ് അയ്യപ്പഭക്തരെ ശബരിമല തപാല്‍ഓഫിസില്‍ എത്തിക്കുന്നത്.

പതിനെട്ടാംപടിയും അയ്യപ്പനും ചേരുന്ന പ്രത്യേകതയുള്ള തപാല്‍മുദ്രയാണിവിടുത്തെ പ്രത്യേകത. ഇന്ത്യൻ പ്രസിഡന്റ് കഴിഞ്ഞാൽ സ്വന്തം പേരിൽ തപാൽ ഓഫിസ് ഉള്ളത് അയ്യപ്പന്റെ പേരിലാണ്. പരിവേദങ്ങളും അപേക്ഷകളും സങ്കടങ്ങളും പ്രാർത്ഥനയുടെ രൂപത്തിൽ മാത്രമല്ല കത്തുകളുടെ രൂപത്തിലും അയ്യനെ തേടിയെത്തുന്നു. ജീവിതദു:ഖങ്ങളെ കുറിച്ചും സന്തോഷസന്ദര്‍ഭങ്ങളെ കുറിച്ചുമുള്ള കത്തുകൾ.ഭക്തര്‍ അയ്യപ്പനയക്കുന്ന കത്തുകളും മണി ഓര്‍ഡറുകളും കൈകാര്യം ചെയ്യുന്നതും ഇവിടെതന്നെ. കല്യാണം, ഗൃഹപ്രവേശം, കടയുടെ ഉദ്ഘാടനം തുടങ്ങിയവയുടെ ക്ഷണകത്തുകളും അയ്യപ്പനെത്തേടിയെത്തുന്നത് പതിവ്മാത്രം. ഇവയെല്ലാം തരംതിരിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ജീവനക്കാര്‍ കൈമാറുന്നു. ഇങ്ങനെ സന്നിധാനത്തെ ഭക്തിവ്യവഹാരങ്ങളില്‍ സജീവസാന്നിധ്യമാവുകയാണ് ശബരിമല തപാല്‍ഓഫീസ്.

രാജ്യത്ത് ഇങ്ങനെ വ്യത്യസ്ഥമായ തപാല്‍മുദ്രയുള്ള ഒരേ തപാല്‍ഓഫീസാണ് ശബരിമല തപാല്‍ഓഫീസ്. പതിനെട്ടാംപടിയ്ക്ക് പടിയ്ക്കുമേല്‍ അയ്യപ്പനിരിക്കുന്ന ചിത്രമുള്ള ശബരിമുദ്രയാണ് ഈ ഓഫീസിന്‍റെ തപാല്‍മുദ്ര. മറ്റ് തപാല്‍ഓഫീസുകളില്‍ നിന്നും 689713 പിന്‍കോഡുള്ള ഈ തപാല്‍ഓഫിസിനെ വ്യത്യസ്ഥമാക്കുന്നതും ഇതുതന്നെ. ഈ മുദ്ര കത്തുകളില്‍ ചേര്‍ത്ത് കിട്ടാന്‍ സന്നിധാനത്തെത്തുന്നവര്‍ തപാല്‍ഓഫിസിലെത്തി കത്തുകളയയ്ക്കുന്നു. ചിലര്‍ കാര്‍ഡുകളും കവറുകളും മുദ്രചാര്‍ത്തിവാങ്ങി വീടുകളില്‍ പൂജാമുറികളില്‍ വെക്കുന്നു. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനായി നല്‍കുന്നു.

1960ല്‍ ബ്രാഞ്ച് തപാല്‍ഓഫീസായി തുടങ്ങിയ ഇവിടെ 1975 മുതലാണ് ഇത്തരം തപാല്‍മുദ്ര പതിച്ച് തുടങ്ങിയത്. അന്ന് മുതല്‍ ശബരിമുദ്രയാണ് ഇവിടുത്തെ കത്തുകളില്‍ പതിയ്ക്കുന്നത്. ശബരിമലസീസണ്‍ തുടങ്ങുന്ന നവംബര്‍ 16 മുതല്‍ അവസാനിക്കുന്ന ജനുവരി 17വരെ ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നു. രാവിലെ ഏഴുമുതല്‍ രാത്രി 8.30വരെ ഓഫീസ് പ്രവര്‍ത്തനസജ്ജമാണ്. പത്തനംതിട്ട പോസ്റ്റല്‍ ഡിവിഷന് കീഴിലെ ആറ് ജീവനക്കാരാണിവിടെയുള്ളത്. കത്തുകള്‍ക്ക് പുറമെ ഇന്‍സ്റ്റന്‍റ് മണിഓഡര്‍, സേവിങ്സ്, മൊബൈല്‍ഫോണ്‍ ചാര്‍ജിങ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...