പോക്സോ കേസിൽ രണ്ടുവർഷത്തോളമായി ജയിലിലായിരുന്ന യുവാവിനെ വെറുതേവിട്ടു

For full experience, Download our mobile application:
Get it on Google Play

സേലം : ഡിഎൻഎ പരിശോധനയിൽ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ പോക്സോ കേസിൽ രണ്ടുവർഷത്തോളമായി ജയിലിലായിരുന്ന യുവാവിനെ വെറുതേവിട്ടു. സേലം ജില്ലയിലെ കല്ലിപ്പട്ടി സ്വദേശിയായ എസ്. കാർത്തി(32)യെയാണ് സേലത്തെ പോക്സോ കോടതി കുറ്റവിമുക്തനാക്കിയത്. 2024 സെപ്റ്റംബറിലാണ് 17-കാരിയുടെ പരാതിയിൽ മേട്ടൂർ ഓൾ വിമൻ പോലീസ് കാർത്തിയെ അറസ്റ്റ്ചെയ്തത്. 17-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്നായിരുന്നു കേസ്. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കാർത്തിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. രണ്ടുവർഷത്തോളമായി സേലം സെൻട്രൽ ജയിലിലായിരുന്ന കാർത്തി ഇതിനിടെ ജാമ്യത്തിനും ശ്രമിച്ചില്ല.

തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിച്ചതിന് ശേഷം മാത്രമേ ജയിലിൽനിന്ന് പുറത്തിറങ്ങൂ എന്നായിരുന്നു യുവാവിന്റെ നിലപാട്. തുടർന്നാണ് ഡിഎൻഎ പരിശോധനയ്ക്കായി കോടതിയുടെ അനുമതി തേടിയത്. ഡിഎൻഎ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയതോടെ കാർത്തിയുടേയും പരാതിക്കാരിയുടെയും കുഞ്ഞിന്റെയും ഡിഎൻഎ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് 17-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത് കാർത്തിയല്ലെന്ന് തെളിഞ്ഞത്. ഇതോടെ കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അൻസിബയുടെ പരാതിയിൽ ലക്ഷ്‍മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

0
കൊച്ചി : ലക്ഷ്‍മി പ്രിയയ്‍ക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദ്ദേശം...

തിരുവനന്തപുരത്തെ തട്ടുകടകളിൽ നഗരസഭയുടെ മിന്നൽ പരിശോധന ; 42 കടകൾക്ക് നോട്ടീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ്റെ മിന്നൽ പരിശോധനയിൽ 42 തട്ടുകടകൾക്ക് നോട്ടീസ്. ശുചിത്വ...

ബാറ്ററി കൊണ്ട് ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

0
ന്യൂഡൽഹി : ഡൽഹിയിലെ തിലംഗ്പുർ കോട്‌ല ഗ്രാമത്തിൽ സംശയത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ...

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

0
കോട്ടയം: കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ്...