കോണ്‍ഗ്രസിനും ലീഗിനും രൂക്ഷവിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കോണ്‍ഗ്രസിനും ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. രാഹൂല്‍ ഗാന്ധി രാജസ്ഥാനില്‍ നടത്തിയ പ്രസംഗം കോണ്‍ഗ്രസിന്റെ മതേതര പാരമ്പര്യത്തില്‍ നിന്നുള്ള മാറി നടപ്പാണ്. കോഴിക്കോട് നടന്ന വഖഫ് സമ്മേളനം ലീഗ് മത സംഘടനയാണെന്ന് വിളിച്ചുപറയുന്നതാണെന്നും സത്യദീപത്തില്‍ വിമര്‍ശിച്ചു. ബിജെപിക്കും സഭാ നേതൃത്വത്തിനുമെതിരെയും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്.

മതരാഷ്ട്രം മടങ്ങിവരുമ്പോള്‍ എന്ന തലക്കെട്ടോടു കൂടി കോണ്‍ഗ്രസിനും ലീഗിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. ‘ഗോഡ്‌സെ ഹിന്ദുവാദിയായിരുന്നുവെങ്കില്‍ ഗാന്ധി ഹിന്ദുവായിരുന്നു’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവന മതേതര ഭാരതത്തിന്റെ പിന്‍നടത്തമായി മാറുകയാണെന്നാണ് മുഖപത്രത്തില്‍ പറയുന്നത്. ‘ഭരണത്തില്‍ ഹിന്ദുക്കള്‍ മതി’ എന്ന രാഹുല്‍ ഗാന്ധിയുടെ തുടര്‍ പ്രസ്താവനയില്‍ രാജ്യത്തിനകത്തെ മത, ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, മതേതരഭാരതം തന്നെയാണ് പുറത്തുപോകുന്നതെന്നും സത്യദീപത്തില്‍ വിമര്‍ശിക്കുന്നു.

യുപിയിലെ തെരഞ്ഞെടുപ്പു യുദ്ധം ജയിക്കാന്‍ മതേതരായുധങ്ങള്‍ മതിയാകില്ലെന്ന രാഷ്ട്രീയ വെളിപാട് ജനാധിപത്യ ഇന്ത്യയെ നിരാശപ്പെടുത്തുന്ന എന്നും മുഖപത്രത്തില്‍ പറയുന്നു.’രാജസ്ഥാന്‍ ഹിന്ദു പ്രഖ്യാപനത്തില്‍നിന്നും അധികം അകലെയല്ല ഇസ്‌ലാം മത പ്രഖ്യാപനത്തിന് വേദിയായ ലീഗിന്‍റെ വഖഫ് സമ്മേളനം എന്നാണ് സത്യ ദീപത്തില്‍ ലീഗിനെതിരായ വിമര്‍ശനം.

‘മതമാണ് മറ്റെന്തിനെക്കാളും വലുതെന്ന’ രാഷ്ട്രീയ പ്രഖ്യാപനം. പേരില്‍ മാത്രമല്ല, പെരുമാറ്റത്തിലും ലീഗ് മതസംഘടനയാണെന്ന് വിളിച്ചുപറയുകയാണെന്ന് സത്യദീപത്തില്‍ പറയുന്നു. സമുദായത്തിലെ തീവ്രനിലപാടുകാരോട് സമരത്തിലാകാതെ സമരസപ്പെടുന്ന ലീഗു സമീപനം സമാനതകളില്ലാത്തതാണെന്നും മുഖപത്രത്തില്‍ വിമര്‍ശമുണ്ട്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളുയര്‍ത്തി രാഷ്ട്രീയമായി നേരിടാനുള്ള വിവേകം രാഷ്ട്രീയ പാര്‍ട്ടിയെന്നവകാശപ്പെടുന്നവര്‍ക്കുണ്ടാകണമെന്നും മുഖപത്രം ഓര്‍മ്മിപ്പിക്കുന്നു.

ഒപ്പം മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിന്റെ എഫ്‌സിആര്‍എ അക്കൗണ്ട് പുതുക്കാനുള്ള അപേക്ഷയില്‍ സാങ്കേതികത്വം ആരോപിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മൂലം 22,000 പേര്‍ പട്ടിണിയിലേയ്‌ക്കെന്ന വാര്‍ത്ത ഭയാനകമാണെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനകള്‍ നല്കിയ സഭാ നേതൃത്വം അതിവേഗം മതരാഷ്ട്രമാകുന്ന ഭാരതത്തെ മനസ്സിലാക്കാത്തത് സങ്കടകരമാണെന്നുo സത്യദീപത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...