ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുന്ന തരത്തില്‍ വാട്സ് ആപ്പ് സന്ദേശം ; പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുന്ന തരത്തില്‍ വാട്സ് ആപ്പ് വഴി സന്ദേശം അയച്ചതായി പരാതി. മലപ്പുറം എസ് ബി ഐ റീജണല്‍ മാനേജര്‍ മിനിമോള്‍ ആണ് ബങ്കിന്റെ ഒഫീഷ്യല്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുന്ന തരത്തില്‍ സന്ദേശം അയച്ചതെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു. ഔദ്യോഗിക അവധി പ്രഖ്യാപിച്ച ഇന്ന് എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാവണമെന്നും റീജണല്‍ മാനേജര്‍ നിര്‍ദേശിച്ചെന്നാണ് പരാതി.

‘പൊതുദര്‍ശനം ബാംഗ്ലൂര്‍ ആണ്. സൗകര്യമുള്ളവര്‍ക്ക് അങ്ങോട്ടും പോയി ആദരാജ്ഞലി അര്‍പ്പിക്കാം’ എന്നും ഗ്രൂപ്പില്‍ പറഞ്ഞു. ഇതോടെ സംഭവം വിവാദമായി. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ നൗഫല്‍ ബാബു മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. റീജണല്‍ മാനേജറിന്റെ പെരുമാറ്റം ബഹുമാന്യനായ നേതാവിന്റെ വിയോഗത്തില്‍ ദുഖിച്ചിരിക്കുന്ന കേരള സമൂഹത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. കൂടാതെ, സര്‍ക്കാര്‍ നയങ്ങളെ പൊതുയിടങ്ങളില്‍ അവഹേളിക്കുക വഴി ഉദ്യോഗസ്ഥ സര്‍വ്വീസ് ചടങ്ങളുടെ ലംഘനം കൂടിയാണ് നടത്തിയിരിക്കുന്നതെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മണി എം.പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത്...

0
കോട്ടയം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...