പത്തനംതിട്ട : സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണം പദ്ധതി മുടങ്ങാതെ കൊണ്ടുപോകുന്നതിന് പ്രധാന അദ്ധ്യാപകർക്ക് ലഭിക്കുന്നത് വലിയ ശിക്ഷ. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഉച്ചഭക്ഷണ തുക രണ്ടുമാസമായി ലഭിക്കുന്നില്ല. സ്വന്തം പോക്കറ്റിൽ നിന്ന് മുടക്കിയും സ്കൂൾ പി.ടി.എയിൽ നിന്ന് ചെലവഴിച്ചുമാണ് പദ്ധതി നടത്തുന്നത്.കിട്ടുന്ന ശമ്പളം കടകളിലെ കുടിശിക തീർക്കാനും പാചക തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനുമായി വീതിക്കേണ്ട സ്ഥിതിയായി.സ്കൂൾ അദ്ധ്യയന വർഷം ആരംഭിച്ച ജൂൺ മാസത്തെ തുക ലഭിച്ചത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ തുക ലഭിക്കാനുണ്ട്. കഴിഞ്ഞ വർഷം ഹൈക്കോടതി ആവശ്യപ്പെട്ടപ്പോഴാണ് തുക ലഭിച്ചത്. ഈ വർഷം ഓണമായിട്ടും പണം കിട്ടാതെ വന്നതോടെ സംഘടനകൾ സെക്രട്ടേറിയറ്റ് സമരം ഉൾപ്പെടെ പ്രക്ഷോഭം നടത്തിയിരുന്നു. മുട്ടയും പാലും ഉച്ചഭക്ഷണവും നൽകുന്നതിന് പ്രധാന അദ്ധ്യാപകർ മുൻകൂറായി പണം ചെലവഴിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ മാത്രം പതിനാല് കോടിയിലേറെ സർക്കാരിൽ നിന്ന് കിട്ടാനുണ്ടെന്ന് പ്രധാന അദ്ധ്യാപകർ പറയുന്നു. സംസ്ഥാനത്താകെ ഇരുന്നൂറ് കോടിക്കടുത്താണ് കുടിശിക.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























